പെറ്റ് സ്കാൻ ചെയ്തു , സർജറി സാധ്യമല്ല , കീമോതെറാപ്പിയിലേക്ക് മടങ്ങുന്നു ; അർബുദത്തോടുള്ള പോരാട്ടത്തെക്കുറിച്ചു പ്രശസ്ത നടി നഫീസ അലി

അർബുദത്തോടുള്ള പോരാട്ടത്തിലാണ് പ്രശസ്ത നടി നഫീസ അലി. 2018-ലാണ് നഫീസയ്ക്ക് സ്റ്റേജ് 3 ഒവേറിയൻ കാൻസർ സ്ഥിരീകരിക്കുന്നത്. ഇപ്പോഴിതാ ആരോ​ഗ്യാവസ്ഥയേക്കുറിച്ചും ചികിത്സയേക്കുറിച്ചും ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നഫീസ അലി.


കഴിഞ്ഞദിവസം പെറ്റ് സ്കാൻ ചെയ്തെന്നും ഈ ഘട്ടത്തിൽ സർജറി സാധ്യമല്ലെന്നും നഫീസ കുറിച്ചു. കീമോതെറാപ്പിയിലേക്ക് മടങ്ങുകയാണെന്നും കുറിച്ചിട്ടുണ്ട്.

മനോഹരമായൊരു ഉദ്ധരണിയും ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ നഫീസ പങ്കുവെച്ചിട്ടുണ്ട്. നിങ്ങൾ പോയാൽ ഞങ്ങൾ ആരിലേക്കാണ് തിരികെയെത്തുക എന്ന് ഒരിക്കൽ മക്കൾ ചോദിച്ചു. നിങ്ങൾ പരസ്പരം കൂടെയുണ്ടാകണം, അതാണ് എന്റെ ഏറ്റവും വലിയ സമ്മാനം എന്നാണ് അവരോട് പറഞ്ഞതെന്നാണ് പോസ്റ്റിലുള്ളത്. ഒരേ ഓർമകളും സ്നേഹവും പങ്കുവെക്കുന്ന പരസ്പരം സംരക്ഷിക്കുന്ന സഹോദരങ്ങളുടെ ബന്ധം മറ്റെന്തിനേക്കാളും ദൃഢമായിരിക്കുമെന്നും പോസ്റ്റിൽ പറയുന്നു.

മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് നഫീസ അലി. 1976 ലെ ഫെമിന മിസ് ഇന്ത്യ, മിസ് ഇന്റര്‍നാഷനല്‍ സെക്കന്‍ഡ് റണ്ണറപ്പായ നഫീസ അലി സിനിമാതാരം എന്നതിലുപരി രാഷ്ട്രീയ പ്രവര്‍ത്തക, ദേശീയ നീന്തല്‍ താരം എന്നീ നിലകളിലും പ്രശസ്തയാണ്. 2018 മുതല്‍ താന്‍ പെരിറ്റോണിയല്‍ കാന്‍സര്‍ ബാധിതയാണെന്ന നഫീസയുടെ വെളിപ്പെടുത്തല്‍ ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. രോഗത്തിന്റെ ഓരോ ഘട്ടവും നടി നിരന്തരം ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഒവേറിയൻ കാൻസർ

സ്ത്രീകളിൽ സാധാരണമായ കാൻസറാണ് ഒവേറിയൻ കാൻസർ അഥവാ അണ്ഡാശയ അർബുദം. ഓവറികളെ ബാധിക്കുന്ന അർബുദമാണിത്. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുമ്പോഴേക്കും മറ്റുഭാ​ഗങ്ങളെ ബാധിക്കാനുമിടയുണ്ട്.

അടിവയർ വീർത്തതുപോലെ അനുഭവപ്പെടുക, വീക്കം, ഭക്ഷണം കഴിച്ചുതുടങ്ങുമ്പോഴേക്കും വയറു നിറഞ്ഞതായി തോന്നുക, ഭാരക്കുറവ്, അമിതക്ഷീണം, പുറംവേദന, മലബന്ധം, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.മൂന്നുവിധത്തിലാണ് ഒവേറിയൻ കാൻസറുകളുള്ളത്. എപിതെലിയൽ ഒവേറിയൻ കാൻസർ, സ്ട്രോമൽ ട്യൂമേഴ്സ്, ജെം സെൽ ട്യൂമേഴ്സ് എന്നിങ്ങനെയാണത്.

അപകടസാധ്യതാഘടകങ്ങൾ

പ്രായംകൂടുംതോറും ഒവേറിയൻ കാൻസർ സംബന്ധിച്ചുള്ള അപകട സാധ്യതകളും കൂടും. പ്രായമായവരിലാണ് കൂടുതലായി സ്ഥിരീകരിക്കാറുള്ളത്. ചെറിയൊരു ശതമാനം ഒവേറിയൻ കാൻസറുകൾക്കു പിന്നിൽ ജനിതകഘടകങ്ങളാണ് കാരണം. BRCA1, BRCA2 എന്നീ ജീനുകളാണ് സാധ്യത വർധിപ്പിക്കുന്നത്. രക്തബന്ധത്തിലുള്ള ആർക്കെങ്കിലും ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സാധ്യത കൂടുതലാണ്. അമിതവണ്ണവും എൻഡോമെട്രിയോസിസ് എന്ന അവസ്ഥയും ഒവേറിയൻ കാൻസർ സാധ്യത വർധിപ്പിക്കാം. ആർത്തവം നേരത്തേ ആരംഭിക്കുക, ആർത്തവ വിരാമം വൈകുക തുടങ്ങിയവയും ​ഗർഭിണിയാകാത്തതും രോ​ഗസാധ്യത കൂട്ടാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !