കണ്ണൂർ: ബഹുമാനപ്പെട്ട എന്ന് അഭിസംബോധന നിർബന്ധമാക്കിയ സർക്കാർ ഉത്തരവിനെ പരിഹസിച്ച് എഴുത്തുകാരൻ ടി. പദ്മനാഭൻ.പോലീസിന്റെ ഇടികൊണ്ട് മരിക്കാൻ പറ്റാത്തതുകൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിമാരെ ബഹുമാനപ്പെട്ട എന്ന് വിശേഷിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരേ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ സമൂഹനടത്തം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ പറ്റൂ. ഇല്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്നാണ് സ്ഥിതി. സത്യത്തിൽ ബഹുമാനമൊന്നുമില്ല.
നിയമം അനുശാസിക്കുന്നതുകൊണ്ടുമാത്രമാണ് ഈ പദം ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിമാരേക്കുറിച്ച് നമ്മൾ പറയുമ്പോൾ ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ പറ്റൂ. ഇല്ലെങ്കിൽ നമ്മൾ ജയിലിൽ പോകേണ്ടിവരും. അതുകൊണ്ട് ഈ വയസുകാലത്ത്, ജയിലിൽ പോകുന്നതിന് മുമ്പായി പോലീസ് പിടിച്ചിട്ട് ശരിപ്പെടുത്തും.
ഒരൊറ്റ അടിക്ക് മരിച്ചു പോകും. അതിനൊന്നും ഇടവരുത്താതിരിക്കാനാണ്, ഞാൻ ബഹുമാനപ്പെട്ട ബഹുമാനപ്പെട്ട എന്ന് ഉപയോഗിക്കുന്നത്. ഒരു സ്വകാര്യം പറയാം, സത്യത്തൽ ബഹുമാനമൊന്നും ഇല്ല. എന്നാൽ, നിയമം അനുശാസിക്കുന്നത് കൊണ്ട് ബഹുമാനപ്പെട്ട എന്ന പദം ഉപയോഗിക്കുന്നു, ടി. പദ്മനാഭൻ പറഞ്ഞു.
പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുന്നതിനെയും ടി. പദ്മനാഭൻ വിമർശിച്ചു. പാലക്കാട് അത്യന്തം ജലക്ഷാമമുള്ള സ്ഥലമാണ്. അവിടെ മദ്യക്കമ്പനി സ്ഥാപിച്ചാൽ ആ നാട്ടിലെ വെള്ളം മുഴുവൻ നഷ്ടപ്പെടുമെന്നും കുടിക്കാൻ വെള്ളമില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.