കത്തികാട്ടി ഭീഷണിപ്പെടുത്തി ; ഗർഭിണിയായ 16 കാരി കാമുകന്റെ കഴുത്തറുത്തു

റായ്പുര്‍: റായ്പൂര്‍ പോലീസ് ഞായറാഴ്ച നഗരത്തിലെ ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലോഡ്ജില്‍ നിന്ന് ഒരു യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. അന്വേഷണത്തിനൊടുവില്‍ പോലീസ് എത്തിപ്പെട്ടത് 16-കാരിയായ ഗര്‍ഭിണിയിലേക്കാണ്.

പോലീസ് പറയുന്നതനുസരിച്ച്, ബിലാസ്പൂരിലെ കോനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയാണ് പ്രതിയായ പെണ്‍കുട്ടി, കാമുകനായ മുഹമ്മദ് സദ്ദാമിനെ കാണാനായി സെപ്റ്റംബര്‍ 28-ന് പെണ്‍കുട്ടി റായ്പൂരിലെത്തിയിരുന്നു. ബിഹാര്‍ സ്വദേശിയായ സദ്ദാം അഭന്‍പുരില്‍ എംഎസ് എഞ്ചിനീയറിംഗ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. റായ്പൂരിലെ രമന്‍ മന്ദിര്‍ വാര്‍ഡിലെ സത്കാര്‍ ഗലിയില്‍ സ്ഥിതി ചെയ്യുന്ന ഏവണ്‍ ലോഡ്ജില്‍ ശനിയാഴ്ച മുതല്‍ ഇരുവരും താമസിച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. സദ്ദാം പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം വഷളായതായി അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. ഇതിനിടെ ലോഡ്ജിന് പുറത്തുവെച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ സദ്ദാം കത്തി കാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.


സെപ്റ്റംബര്‍ 28-ന് രാത്രി, സദ്ദാം ലോഡ്ജ് മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍, തന്നെ ഭീഷണിപ്പെടുത്തിയ അതേ കത്തിയുമായി പെണ്‍കുട്ടി അയാളുടെ കഴുത്തറുക്കുകയായിരുന്നു. തുടര്‍ന്ന് മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം സദ്ദാമിന്റെ മൊബൈല്‍ ഫോണുമെടുത്ത് രക്ഷപ്പെട്ടു. തെളിവ് നശിപ്പിക്കുന്നതിനായി ലോഡ്ജ് മുറിയുടെ താക്കോല്‍ പിന്നീട് അടുത്തുള്ള റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിയുകയും ചെയ്തു.

പിറ്റേന്ന് രാവിലെ ബിലാസ്പൂരിലെ വീട്ടിലേക്ക് മടങ്ങി എത്തിയ പെണ്‍കുട്ടിയോട്  അമ്മ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പൊട്ടിക്കരയുകയും കുറ്റം സമ്മതം നടത്തുകയും ചെയ്തത്. ഞെട്ടലിലായ അമ്മ ഉടന്‍ തന്നെ മകളെയും കൂട്ടി കോനി പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. അവളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, റായ്പൂര്‍ പോലീസ് അവോണ്‍ ലോഡ്ജില്‍ കുതിച്ചെത്തുകയും രക്തത്തില്‍ കുളിച്ചുകിടന്ന സദ്ദാമിന്റെ നിര്‍ജ്ജീവമായ ശരീരം കണ്ടെത്തുകയും ചെയ്തു.

ബിഹാറിലുള്ള സദ്ദാമിന്റെ കുടുംബവുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 'മരിച്ചയാളുടെ ഫോണ്‍ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്, ആ നമ്പറിലൂടെ ഞങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചോദ്യം ചെയ്തുവരികയാണ്' റായ്പൂര്‍ പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൂന്നുമാസം ഗര്‍ഭിണിയായിരുന്നുവെന്നും ഗര്‍ഭച്ഛിദ്രം നടത്താന്‍ വിസമ്മതിച്ചിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

അവളെ വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന് സദ്ദാം പറഞ്ഞതായും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായും പറയപ്പെടുന്നു. ഇത് ഇരുവരും തമ്മില്‍ ആവര്‍ത്തിച്ചുള്ള വഴക്കുകള്‍ക്ക് കാരണമാവുകയും ഒടുവില്‍ ഈ കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച അതേ കത്തി ഉപയോഗിച്ച് മരിച്ചയാള്‍ മുമ്പ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണോ അതോ പെട്ടെന്നുണ്ടായ ഒരു പ്രവൃത്തിയാണോ എന്ന് അന്വേഷണത്തിലെ വ്യക്തമാകൂവെന്നും പോലീസ് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !