ലങ്കാഷെയർ∙ ഇന്ത്യൻ വംശജനായ ഹൃദ്രോഗവിദഗ്ധൻ അമൽ ബോസിൽ (55) നിന്ന് സഹപ്രവർത്തകർ ഏറ്റത് കടുത്ത ലൈംഗിക പീഡനങ്ങളെന്ന് റിപ്പോർട്ട്.
ലങ്കാഷെയറിലെ ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിൽ ജോലി ചെയ്യുന്ന അഞ്ച് വനിതാ സ്റ്റാഫ് അംഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിക്ഷാവിധി കാത്തിരിക്കുന്നതിനിടെയാണ് ഡോക്ടർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ വരുന്നത്.നിരന്തരമായി ഡോക്ടർ സഹപ്രവർത്തകരായ സ്ത്രീകളെ കടന്നുപിടിക്കാറുണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.ലൈംഗികമായി അധിക്ഷേപിക്കുന്ന കമന്റുകളും ഡോക്ടർ നടത്തിയിരുന്നു. വകുപ്പിലെ അമൽ ബോസിന്റെ സീനിയോറിറ്റി കാരണം പെരുമാറ്റത്തെ ചോദ്യം ചെയ്യാൻ ആളുകൾ മടിച്ചിരുന്നു. ആരെങ്കിലും എന്തെങ്കിലും കണ്ടാൽ അവർ തുറന്ന് പറയാൻ തയ്യാറാകാത്തതിനാൽ ഈ പെരുമാറ്റം തുടരുന്നതിന് ഡോക്ടറെ സഹായിച്ചു.ചെറുപ്പക്കാരികളായ സ്ത്രീകളെ മനഃപൂർവം ലക്ഷ്യമിട്ടാണ് ഡോക്ടർ പെരുമാറിയിരുന്നതെന്ന് പ്രോസിക്യൂട്ടർ ഹ്യൂ എഡ്വേർഡ്സ് പ്രസ്റ്റൺ ക്രൗൺ കോടതിയിൽ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് ഡോക്ടറെ സഹായിക്കുന്ന ആരോഗ്യപ്രവർത്തകയെ ഓപ്പറേഷൻ തിയറ്ററിൽ വച്ച് അമൽ ബോസ് കയറിപിടിച്ചതായി പരാതിയുണ്ട്.
അമൽ ബോസിന്റെ ഈ പെരുമാറ്റം അറിയപ്പെടുന്ന കാര്യമാണെന്നും പുതിയ ജീവനക്കാർക്ക് അദ്ദേഹത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഒരു അതിജീവിത പറഞ്ഞു. കേസിൽ ഇന്ന് കോടതി ഡോക്ടർക്ക് ശിക്ഷ വിധിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.