തിരുവനന്തപുരം: അനർട്ട് മുൻ സിഇഒയും ഹൈഡൽ ടൂറിസം ഡയറക്ടറുമായിരുന്ന നരേന്ദ്രനാഥ് വെല്ലൂരി ഐഎഫ്എസ് കൈക്കൂലിയായി വിമാനടിക്കറ്റിൻ്റെ പണം കൈപ്പറ്റിയതിൻ്റെ തെളിവുകൾ മാദ്യമങ്ങൾക്ക് ലഭിച്ചു.
മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പാർട്ടി നേതാക്കളുടെ കമ്പനിയായ പെരിയാർ വാട്ടർ സ്പോർട്സിൽ നിന്നാണ് വിമാന ടിക്കറ്റിന്റെ പണം കൈപ്പറ്റിയത്. പെരിയാർ വാട്ടർ സ്പോർട്സ് നൽകിയ 1,35,000 രൂപ ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ ഉപയോഗിച്ചെന്ന വിവരാവകാശ മറുപടിയും റിപ്പോർട്ടറിന് ലഭിച്ചു.
ഈ ഫ്ലൈറ്റ് ടിക്കറ്റ് ഉപയോഗിച്ച് നരേന്ദ്രനാഥ് വെല്ലൂരി കുടുംബസമേതം രാജസ്ഥാനിൽ പോയതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. നരേന്ദ്രനാഥ് വെല്ലൂരി ടിക്കറ്റ് എടുക്കാൻ അയച്ച മെയിലും കണ്ടെത്തിയിട്ടുണ്ട്.
പെരിയാർ വാട്ടർ സ്പോർട്സ് ബാങ്ക് വഴിയാണ് 1,3500 രൂപ സർക്കാർ സ്ഥാപനമായ ഒഡേപ്പക്കിന് നൽകിയത്. ഈ പണം ഉപയോഗിച്ച് ഒഡേപ്പക്ക് നരേന്ദ്രനാഥ് വെല്ലൂരിയ്ക്ക് ടിക്കറ്റ് എടുത്തുകൊടുത്തു എന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. പണം കൈമാറിയ ബാങ്ക് സ്റ്റേറ്റ്മെൻ്റും ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.