ഓക്‌ലഹോമ : വന്യജീവി സംരക്ഷകനായ റയാൻ ഈസ്‌ലി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റയാൻ വളർത്തിയിരുന്ന കടുവ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
ഓക്‌ലഹോമയിലെ ഗ്രൗളർ പൈൻസ് ടൈഗർ പ്രിസർവിലാണ് സംഭവം. കുട്ടിയായിരുന്നപ്പോൾ മുതൽ പരിശീലിപ്പിച്ച ഒരു കടുവയുമായി ഇടപഴകുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് വിവരം. കടുവ നടത്തിയ അപ്രതീക്ഷിതമായ ആക്രമണത്തിൽ റയാന് പ്രതികരിക്കാൻ സാധിച്ചില്ലെന്ന് സൂചനകളുണ്ട്.
വന്യജീവികളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു റയാന്റേത്. നെറ്റ്ഫ്ലിക്സിന്റെ 'ടൈഗർ കിങ്' എന്ന ചിത്രത്തിലെ താരമായ ജോ എക്സോട്ടിക്കിന്റെ 'സഹകാരി'യായിരുന്നു റയാൻ. സംഭവത്തെ തുടർന്ന് മൃഗങ്ങളെ കണ്ടുമുട്ടുന്നതിനുള്ള ടൂറുകളും പരിപാടികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയിരിക്കുന്നതായി ഗ്രൗളർ പൈൻസ് ടൈഗർ പ്രിസർവ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.