രാഷ്ട്രീയതീരുമാനമെടുക്കുന്നതിൽ അന്തരിച്ച ചടയൻഗോവിന്ദനും, ഐസ്‌ക്രീം പാർലർകേസിൽ കുഞ്ഞാലിക്കുട്ടിയെ ഉൾപ്പെടുത്തേണ്ടതില്ലെന്ന്

തിരുവനന്തപുരം: ഐസ്‌ക്രീം പാർലർ കേസിൽനിന്ന്‌ പി.കെ. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാൻ സിപിഎം രാഷ്ട്രീയമായി തീരുമാനിച്ചതാണെന്ന വിവാദ വെളിപ്പെടുത്തലുമായി വി.എസ്. അച്യുതാനന്ദന്റെ ജീവചരിത്രപുസ്തകം. വി.എസും നായനാരും ചടയൻ ഗോവിന്ദനും പങ്കാളിയായാണ് ഈ തീരുമാനമെടുത്തതെന്ന് പിണറായി വിജയൻ പാർട്ടിസമ്മേളനത്തിൽ വിശദീകരിച്ചെന്നാണ് വെളിപ്പെടുത്തൽ.

തന്റെമേൽ പുരണ്ടിരിക്കുന്ന ചെളി കുറച്ച് അച്യുതാനന്ദന്റെ മേലും പുരട്ടുകയെന്നതായിരുന്നു ഇതിലൂടെ പിണറായി ലക്ഷ്യമിട്ടതെന്നും പുസ്തകത്തിൽ പറയുന്നു. മുതിർന്ന സിപിഎം നേതാവും വി.എസിന്റെ വിശ്വസ്തനുമായ പിരപ്പൻകോട് മുരളിയാണ് പുസ്തകമെഴുതിയത്.

മലപ്പുറം സമ്മേളനത്തിന് മുന്നോടിയായി ചേർന്ന തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ നിശിതവിമർശനമാണ് പിണറായി നേരിട്ടത്. കൊല്ലം ജില്ലാസമ്മേളനത്തിൽ അദ്ദേഹം വിമർശനങ്ങൾക്ക് മറുപടിയായി, ഐസ്‌ക്രീം പാർലർകേസിന്റെ കാര്യം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം പെൺവാണിഭക്കേസിൽനിന്ന് ഒഴിവാക്കാനുള്ള രാഷ്ട്രീയതീരുമാനമെടുക്കുന്നതിൽ അച്യുതാനന്ദനും പങ്കാളിയായിരുന്നുവെന്നാണ് പിണറായി വെളിപ്പെടുത്തിയത്

ചടയൻ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴായിരുന്നു ഇതെന്നും പിണറായി പറഞ്ഞു. സമ്മേളനത്തിനുമുന്നോടിയായി ചേർന്ന സംസ്ഥാനസമിതിയിൽ ഈ വിഷയത്തെപ്പറ്റി ബഹുഭൂരിപക്ഷം അംഗങ്ങളും വിജയനും പി. ശശിക്കും എതിരേ ആക്ഷേപം ചൊരിഞ്ഞപ്പോൾ കാര്യമായ ഒരു മറുപടിയും നൽകാനായില്ലെന്നും പുസ്തകത്തിലുണ്ട്.
അന്തരിച്ച ചടയനും യോഗത്തിൽ

സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ 1998 സപ്തംബർ ഒൻപതിനാണ് അന്തരിക്കുന്നത്. പിണറായി വിജയനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത് സപ്തംബർ 24, 25 തീയതികളിൽ ചേർന്ന സംസ്ഥാനകമ്മിറ്റി യോഗമാണ്. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം പാർലർ കേസിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് ഉപദേശമടങ്ങിയ റിപ്പോർട്ട് അന്നത്തെ അഡ്വക്കറ്റ് ജനറൽ എം.കെ. ദാമോദരൻ സർക്കാരിന് നൽകുന്നത് നവംബർ 28-നാണ്. അതിന് എട്ടുമാസംമുൻപ്‌ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. കല്ലട സുകുമാരൻ കുഞ്ഞാലിക്കുട്ടിയെ ഈ കേസിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

പരസ്പരവിരുദ്ധമായ രണ്ട്‌ റിപ്പോർട്ടുകൾ കിട്ടിയപ്പോൾ ‌ദാമോദരന്റെ റിപ്പോർട്ട് സ്വീകരിക്കാൻ മുഖ്യമന്ത്രി നായനാരും ചടയൻ ഗോവിന്ദനും എൽഡിഎഫ് കൺവീനർ വി.എസ്. അച്യുതാനന്ദനും യോഗം ചേർന്നു തീരുമാനിച്ചുവെന്നാണ് പിണറായി വിജയൻ പറഞ്ഞത്. ചടയന്റെ മരണശേഷം നൽകിയ റിപ്പോർട്ടിന്മേൽ തീരുമാനമെടുക്കാൻ കൂടിയ യോഗത്തിൽ അന്തരിച്ച ചടയൻ എങ്ങനെ പങ്കെടുക്കുമെന്ന ചോദ്യത്തിന് വിജയൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

കേരളത്തിൽ പാർട്ടിക്കാർ അറിയേണ്ടാത്ത രഹസ്യങ്ങളായിരുന്നു നേതാക്കൾക്ക് ഉണ്ടായിരുന്നത്. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം പാർലർ കേസിൽനിന്ന് ഒഴിവാക്കിയതും പി.ജെ. കുര്യൻ സൂര്യനെല്ലി കേസിൽ പ്രതിയല്ലാതായതും അത്തരത്തിൽ പാർട്ടിക്കാർ അറിയേണ്ടാത്ത രഹസ്യങ്ങളാണ്’ -പുസ്തകത്തിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !