മുഖം തിരിച്ചറിയാൻ പറ്റാത്തവിധം ചായം തേച്ച് അജ്ഞാതന്റെ വിളയാട്ടം

പുല്ലൂർ: മുഖം തിരിച്ചറിയാൻ പറ്റാത്തവിധം ചായം തേച്ച് അജ്ഞാതൻ കണിയാൻകുന്നിലും പരിസരപ്രദേശങ്ങളിലും വിലസുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് വീടുകളിൽ ഇയാൾ ആക്രമണം നടത്തി. രണ്ടുദിവസം മുൻപ് കണിയാൻകുന്നിലെ എ. ആണ്ടിയുടെ വീടിന് നേരെ രാത്രി കല്ലെറിഞ്ഞു.

വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ ഒരാൾ റോഡിലൂടെ ഓടിപ്പോകുന്നത് വീട്ടുകാർ കണ്ടിരുന്നു. ബുധനാഴ്ച രാത്രി ആണ്ടിയുടേത് ഉൾപ്പെടെ രണ്ട് വീടുകളിൽ വീണ്ടും അക്രമം നടന്നു. രാത്രി 8.30-ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ആണ്ടിയുടെ അയൽവാസിയും പ്രവാസിയുമായ പി. ബാലകൃഷ്ണന്റെ മകൻ പത്താം ക്ലാസ് വിദ്യാർഥിയായ നന്ദകൃഷ്ണൻ വാഴത്തോപ്പിൽ ഒരാൾ നിൽക്കുന്നത് കണ്ടു. 

മുഖം തിരിച്ചറിയാത്തവിധം ചായംതേച്ച നിലയിലാണ് ആളെ കണ്ടത്. ഭയന്ന് നിലവിളിച്ച കുട്ടി വീട്ടുകാരെ വിളിച്ചു. ബാലകൃഷ്ണനും സമീപവാസികളും അക്രമിയെ പിടിക്കാൻ ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിനിടയിൽ, എവിടെയോ മറഞ്ഞിരുന്ന അക്രമി വീണ്ടുമെത്തി വീടിന് പുറത്തിറങ്ങിയ നന്ദകൃഷ്ണനെ മുഖത്ത് മൊബൈൽ വെളിച്ചം അടിച്ച് കൈയിൽ കത്തികൊണ്ട് വരഞ്ഞ്‌ ഓടിമറയുകയായിരുന്നു

കൈയ്ക്ക് മുറിവേറ്റ കുട്ടി ആസ്പത്രിയിൽ ചികിത്സ തേടി. വിവരമറിഞ്ഞ് അമ്പലത്തറ പോലീസും സ്ഥലത്തെത്തി. ഫോൺ വഴി നാലു ദിക്കിലും വിവരം അറിയിച്ചതോടെ കണിയാൻകുന്നിന്റെ സമീപപ്രദേശങ്ങളായ എടമുണ്ട, താളിക്കുണ്ട്, കൊടവലം എന്നിവിടങ്ങളിലും നാട്ടുകാർ തിരച്ചിൽ നടത്തി. രാത്രി 11വരെ 50-ഓളം വരുന്ന ആളുകൾ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല

പോലീസും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാർ തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങിയതിന് പിന്നാലെ പുലർച്ചെ ഒന്നോടെ വീണ്ടും ഇരുവീടുകളികളിലും അക്രമമുണ്ടായി. ബാലകൃഷ്ണന്റെ വീടിന്റെ ജനലിൽ ശക്തിയായി അടിച്ച ശേഷം അക്രമി ഓടിമറഞ്ഞു. വീണ്ടും തിരച്ചിൽ നടത്തുന്നതിനിടെ കല്ലെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച ശേഷം അക്രമി സ്ഥലംവിട്ടു. 

കൈയ്ക്ക് പരിക്ക് പറ്റിയ നന്ദകൃഷ്ണൻ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി. വീടുകൾക്ക് നേരെ അതിക്രമം നടത്തിയ ആളെ പിടിക്കണമെന്നാവശ്യപ്പെട്ട്‌ എ. ആണ്ടിയും പി. ബാലകൃഷ്ണനും അമ്പലത്തറ പോലീസിൽ പരാതി നൽകി. അതിക്രമങ്ങൾ നടന്ന ഇടങ്ങളിൽ പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !