തിരുവനന്തപുരം : തിരുമല വാർഡ് കൗൺസിലർ ഓഫിസിൽ ആത്മഹത്യ ചെയ്ത സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തു.
വനിതാ മാധ്യമ പ്രവർത്തകരെ തള്ളിയിട്ടു. ക്യാമറകൾ തകർത്തു. ബിജെപിയുടെ മുതിർന്ന നേതാവ് കെ.അനില്‍കുമാറാണ് ജീവനൊടുക്കിയത്. മാധ്യമങ്ങളുടെ പരാതി പരിശോധിക്കുമെന്ന് ബിജെപി നേതൃത്വം പറഞ്ഞു.കൗണ്‍സിലര്‍ ഓഫിസില്‍ തൂങ്ങിമരിച്ച നിലയിലാണ് അനിൽകുമാറിന്റെ മൃതദേഹം കണ്ടത്. രാവിലെ എട്ടരയോടെ ഓഫിസില്‍ എത്തിയ അനില്‍കുമാര്‍ ജീവനൊടുക്കുകയായിരുന്നു.
അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്. സൊസൈറ്റിക്ക് പാർട്ടിയുമായി ബന്ധമില്ലെന്നാണ് നേതൃത്വം പറയുന്നത്. സാമ്പത്തിക ബാധ്യത വന്നപ്പോൾ അനിൽകുമാറിനെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നെന്നും നേതൃത്വം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.