ഇടുക്കി: വട്ടിപ്പലിശക്കാരെ പൂട്ടാന്‍ ഓപ്പറേഷന് ഷൈലോക്കുമായി കേരളാ പൊലീസ്.
ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളിലടക്കം വട്ടിപ്പലിശക്കാര്ക്കായി പൊലീസ് വലവിരിച്ചു. നെടുങ്കണ്ടം ചക്കകാനത്തു നിന്നും കൊന്നക്കാപറമ്പില്‍ സുധീന്ദ്രന്‍ എന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്നും 9,86,800 രൂപ, മൂന്ന് ചെക്കുകള്‍, ഒപ്പിട്ട് വാങ്ങിയ മുദ്രപത്രങ്ങള്‍, പട്ടയം, വാഹനത്തിന്റെ ആര്‍സി ബുക്ക് എന്നിവ കണ്ടെടുത്തു.ആലപ്പുഴയിലും ഓപ്പറേഷന് ഷൈലോക്ക് റെയ്ഡ് നടന്നു. ഒരാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. മാന്നാര്‍ കുരട്ടിശേരി കോവുംപുറത്ത് നൗഫലിനെതിരെയാണ് കേസെടുത്തത്. നൗഫലിന്റെ വീട്ടില്‍ നിന്നും നിരവധി രേഖകളും കണ്ടെടുത്തു.ഇടപാട് വാഹനങ്ങളുടെ ആര്‍സി ബുക്ക് ഉള്‍പ്പെടെയുളളവ പണയമായി സ്വീകരിച്ച് പണം പലിശയ്ക്ക് കൊടുത്തുവെന്നാണ് കണ്ടെത്തല്‍. 35-ലധികം ആര്‍സി ബുക്കുകളും മുദ്രപത്രങ്ങളും ബ്ലാങ്ക് ചെക്ക് ലീഫുകളും കണ്ടെടുത്തു.വട്ടിപ്പലിശക്കാർക്ക് പൂട്ടിടാൻ പോലീസ്; ഓപ്പറേഷന് ഷൈലോക്കിന്റെ ഭാഗമായി വൻ റെയ്ഡ്
0
ചൊവ്വാഴ്ച, സെപ്റ്റംബർ 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.