ദോഹ : അഫ്ഗാനിസ്ഥാനിൽ തടവിലായിരുന്ന ബ്രിട്ടിഷ് ദമ്പതികളെ താലിബാൻ മോചിപ്പിച്ചു. ഫെബ്രുവരിയിലാണു ബാർബിയും (76) പീറ്റർ റെയ്നോൾഡ്സും (80) അറസ്റ്റിലായത്.
ഇവരെ കാബൂളിൽനിന്ന് വിമാനത്തിൽ ദോഹയിൽ എത്തിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലാണു മോചനം. തടവുകാലത്ത് ഇവർക്ക് ആവശ്യമായ വൈദ്യസഹായമടക്കം ഖത്തർ എംബസി വഴിയാണു നൽകിയിരുന്നത്. താലിബാന്റെ തടവിലുളള 3 യുഎസ് പൗരന്മാരുടെ മോചനത്തിനും ചർച്ച നടക്കുന്നുണ്ട്.18 വർഷമായി അഫ്ഗാനിസ്ഥാനിൽ താമസിക്കുന്ന ദമ്പതികൾ 2021ൽ താലിബാൻ അധികാരം പിടിച്ചതിനുശേഷവും രാജ്യത്തു തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഇവരുടെ സന്നദ്ധസംഘടനയുടെ പ്രവർത്തനത്തിനു താലിബാൻ അനുമതി നൽകിയിരുന്നു. ഇതിനിടെ മുൻകൂർ അനുമതിയില്ലാതെ വിമാനം ഉപയോഗിച്ചതിനാണു ചൈനീസ്–അമേരിക്കൻ സുഹൃത്ത് ഫയി ഹാളിനൊപ്പം അറസ്റ്റിലായത്. ഹാളിനെ മാർച്ചിൽ മോചിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.