"മെയ്ക് അയർലൻഡ് ഗ്രേറ്റ് എഗൈൻ" പുലി പോലെ വന്നവന്‍ എലി പോലെ പോയി

  "മെയ്ക് അയർലൻഡ് ഗ്രേറ്റ് എഗൈൻ" പുലി പോലെ വന്നവന്‍ എലി പോലെ പോയി. 

വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തന്റെ ശ്രമം മുൻ എംഎംഎ പോരാളി കോണർ മക്ഗ്രെഗർ പിൻവലിച്ചു. ബാലറ്റ് പേപ്പറിൽ ഇടം നേടുന്നതിനായി അദ്ദേഹം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് നാമനിർദ്ദേശം തേടുകയായിരുന്നു. ആരും പിന്തുണ കൊടുക്കാൻ തയ്യാറായില്ല അതോടെ പരാജയം മുമ്പിൽ കണ്ടു. കുടിയേറ്റക്കാരെയും തദ്ദേശ ജനതയെയും തമ്മില്‍ അടുപ്പിച്ച് ഗോദയില്‍ എന്നപോലെ വികാരം കൊള്ളിച്ചു കൊണ്ട് നടന്ന കുടിയേറ്റ വിരുദ്ധതയായിരുന്നു ഇയാളുടെ മുഖ മുദ്ര. കുടിയേറ്റ വിരുദ്ധത ആളി കത്തിച്ചു ഐറിഷ് പ്രസിഡന്റ് ആകാമെന്ന് കണക്ക് കൂട്ടി എത്തി എങ്കിലും ഒടുവിൽ പിഴച്ചു. 

അതോടെ ശ്രദ്ധാപൂർവ്വം ആലോചിച്ചതിനും കുടുംബവുമായി കൂടിയാലോചിച്ചതിനും ശേഷം, ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുകയാണെന്ന് ഇയാൾ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു."ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല, പക്ഷേ ഈ സമയത്ത് ഇത് ശരിയായ തീരുമാനമാണ്," അദ്ദേഹം പറഞ്ഞു.

ഒക്ടോബറിലെ തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറിൽ ഇടം നേടാനുള്ള ശ്രമത്തിൽ, മിസ്റ്റർ മക്ഗ്രെഗർ ഇന്ന് വൈകുന്നേരം ഡബ്ലിൻ സിറ്റി കൗൺസിലിന്റെയും കിൽഡെയർ കൗണ്ടി കൗൺസിലിന്റെയും യോഗങ്ങളെ അഭിസംബോധന ചെയ്യേണ്ടതായിരുന്നു.

ഐറിഷ് പ്രസിഡന്റ് ആയി മത്സരിക്കാൻ യോഗ്യത നേടണമെങ്കിൽ,  ഒയിറിയാച്ച്‌റ്റാസിലെ (പാര്‍ലമെന്റ്) 20 അംഗങ്ങൾ അല്ലെങ്കിൽ 4 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരു സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യണം. അവർ 35 വയസ്സിനു മുകളിലുള്ള ഒരു ഐറിഷ് പൗരനായിരിക്കണം.

വിദേശത്ത് ഐറിഷ് താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക അവസരങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്വദേശത്ത് പൊതുജീവിതത്തിൽ സുതാര്യതയും ഉത്തരവാദിത്തവും വാദിക്കുന്നതിനും തന്റെ അന്താരാഷ്ട്ര വേദി ഉപയോഗിച്ച് ജനങ്ങളെ സേവിക്കുന്നത് തുടരുമെന്ന് മിസ്റ്റർ മക്ഗ്രെഗർ പറഞ്ഞു.

"ആരെയാണ് മത്സരിപ്പിക്കേണ്ടത്, ആരെയാണ് തിരഞ്ഞെടുക്കേണ്ടത്, പ്രസിഡന്റ് സ്ഥാനം യഥാർത്ഥത്തിൽ ജനങ്ങളുടേതാണെന്ന് എങ്ങനെ ഉറപ്പാക്കാം എന്നതിനെക്കുറിച്ചുള്ള ഒരു പ്രധാന സംഭാഷണത്തിന് ഈ പ്രചാരണം തുടക്കമിട്ടു," അദ്ദേഹം പറഞ്ഞു.

മിക്സ്ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ഫൈറ്റര്‍  താരം (MMA)  ആരാധകരുടെ ഇഷ്ടതാരം കോണർ മഗ്രെഗറാണ് ഈ വർഷം നവംബറിൽ നടക്കുന്ന അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിയിരുന്നത്. 

ഇടിച്ചും തൊഴിച്ചും എതിരാളികളെ നിലംപരിശാക്കുന്ന കോണർ മക്ഗ്രേഗറിന് അയർലണ്ടിന്റെ പ്രസിഡന്‍റ് ആകാൻ മോഹം ഉദിച്ചത് വൈറ്റ് ഹൗസിലെത്തി ഡോണൽഡ് ട്രംപിനെ കണ്ടതിന് പിന്നാലെ. അയർലൻഡിന്റ് ഐറിഷ് സ്വഭാവം നഷ്ടപ്പെടുന്നുവെന്നും അനധികൃത കുടിയേറ്റ റാക്കറ്റ് പിടിമുറുക്കുന്നുവെന്നും കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. 

യൂറോപ്യൻ യൂണിയൻ കുടിയേറ്റ ഉടമ്പടി അയർലൻഡിൽ നടപ്പിലാക്കുന്നതിനെ താരം എതിർക്കുന്നു. 2026 ജൂൺ 12-നു മുമ്പ് അയർലണ്ട് ഈ ഉടമ്പടി പൂർണ്ണമായി നടപ്പിലാക്കേണ്ടതുണ്ട്. ഉടമ്പടി നടപ്പിലാക്കരുതെന്നും  അതല്ലെങ്കിൽ ജനങ്ങൾ  പ്രതികരിക്കണമെനും കോണർ മഗ്രെഗർ പറയുന്നു. 

2023 ലും മക്ഗ്രേഗർ പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. അൾജീരിയയിൽ നിന്ന് കുടിയേറി എത്തിയയാൾ അയർലണ്ടിലെ സ്കൂളിന് മുന്നിൽ മൂന്ന് കുട്ടികളെ കുത്തിപ്പരിക്കേൽപിച്ചതിന് തുടർന്ന്,  ഡബ്ലിനിൽ തുടങ്ങിയ കലാപത്തിന് പിന്നിലായിരുന്നു പ്രസിഡന്‍റ് ആകാൻ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. 

അന്ന് മക്ഗ്രേഗറിനെ പിന്തുണച്ച് ഇലോൺ മസ്ക് എത്തിയിരുന്നു. പ്രസിഡന്‍റ് ആകാൻ ഒരുങ്ങിയ മക്ഗ്രേഗറിന്റെ മുദ്രാവാക്യം  "മെയ്ക് അയർലൻഡ് ഗ്രേറ്റ് എഗൈൻ " എന്നായിരുന്നു. അമേരിക്കൻ പ്രസിഡന്റ് പറഞ്ഞ പോലെ. 

അതിനിടെ കഴിഞ്ഞ വർഷം നവംബറിൽ, ഒരു സിവിൽ വിചാരണയിൽ, 2018 ഡിസംബറിൽ ഡബ്ലിനിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് മക്ഗ്രെഗർ നികിത ഹാൻഡിനെ ബലാത്സംഗം ചെയ്തതായി ഒരു ജൂറി കണ്ടെത്തി, ഏകദേശം 250,000 യൂറോ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ഈ വർഷം ജൂലൈയിൽ വിധിക്കെതിരെ മക്ഗ്രെഗർ നൽകിയ അപ്പീൽ പരാജയപ്പെട്ടു. ഇതെല്ലാം കോണർ മഗ്രെഗറുടെ ഇടിഞ്ഞ ജനപ്രീതിയോടെ പിന്മാറാനുള്ള ആക്കം കൂട്ടി. 

ഒക്ടോബർ 24-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഫൈൻ ഗേലിൽ നിന്ന് മുൻ സർക്കാർ മന്ത്രി ഹീതർ ഹംഫ്രീസ് മത്സരിക്കും , മുൻ ഡബ്ലിൻ ഗാലിക് ഫുട്ബോൾ മാനേജർ ജിം ഗാവിൻ ആണ് ഫിയന്ന ഫെയ്ൽ സ്ഥാനാർത്ഥി. സിൻ ഫീൻ തന്റെ പ്രചാരണത്തെ പിന്തുണച്ചാൽ താൻ "സന്തോഷിക്കുമെന്ന്" സ്വതന്ത്ര പ്രസിഡന്റ് സ്ഥാനാർത്ഥി കാതറിൻ കോണോളി  പറഞ്ഞു. 

സോഷ്യൽ ഡെമോക്രാറ്റുകൾ, ലേബർ പാർട്ടി, പീപ്പിൾ ബിഫോർ പ്രോഫിറ്റ്, സോളിഡാരിറ്റി, ചില സ്വതന്ത്രർ എന്നിവരുടെ പിന്തുണയാണ് മിസ് കോണോളിക്ക് നിലവിൽ ഉള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !