പ്രവാസി മലയാളി വിചിത്ര ജോബിഷ് (36) നിര്യാതയായി. സൗത്താംപ്ടൺ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
നാലര വർഷത്തിലേറെയായി അതേ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്ന വിചിത്ര രോഗചികിത്സയുടെ ഭാഗമായി സ്റ്റെം സെൽ ചികിത്സയിലാണ് കഴിഞ്ഞിരുന്നത്. ചികിത്സയുടെ ഓരോ ഘട്ടത്തിലും തിരുച്ചുവരുമെന്നുള്ള പ്രതീക്ഷയിലായിരുന്ന അവർ.
യുകെയില്‍ വിൻചെസ്റ്റർ റോയൽ ഹാംപ്ഷയർ കൗണ്ടി ആശുപത്രിയിൽ നേഴ്സായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു വിചിത്ര. വയനാട് പനമരം ചൂരക്കുഴി വീട്ടിൽ ജോബിഷ് ജോർജിന്റെ ഭാര്യയായിരുന്നു വിചിത്ര. മക്കൾ – ലിയാൻ (8), ഹെസ്സ (5).
യുകെയിലെത്തുന്നതിന് മുൻപ് ബഹ്റൈനിൽ നഴ്സായി ജോലി ചെയ്തിരുന്നു. കോവിഡ് കാലത്താണ് വിചിത്ര NHS – ൽ ജോലി ആരംഭിച്ചത്. മഹാമാരിയുടെ സമയത്തെ ഒരു മുന്നണി പോരാളിയെ ആണ് തങ്ങൾക്ക് നഷ്ടപ്പെട്ടത് എന്ന് അവളുടെ സഹപ്രവർത്തകരും സുഹൃത്തുക്കളും ദുഃഖത്തോടെ അഭിപ്രായപ്പെട്ടു. സംസ്കാര ചടങ്ങുകൾ പിന്നീട് നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.