ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങി കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികളുടെ കുടുംബം

റായ്പൂർ: ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ നിയമ നടപടിക്ക് കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികളുടെ കുടുംബം. ജ്യോതി ശർമക്കെതിരെ പൊലീസിൽ പരാതി നൽകും. മർദ്ദിച്ചതിലും ഭീഷണിപ്പെടുത്തിയതിലും പരാതി നൽകാനാണ് തീരുമാനം.

മൊഴിയെടുത്ത ശേഷം പൊലീസ് വിട്ടയച്ച യുവതികൾ ഇപ്പോൾ നാരായൺപൂരിലാണുള്ളത്. പരാതി നൽകാൻ തീരുമാനമായതായി സിപിഐ എംപി പി സന്തോഷ് കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്റർ വന്ദനയുടെ സഹോദരനും പ്രതികരിച്ചു.

അതേസമയം, മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ പ്രത്യേക എൻഐഎ കോടതി ഇന്ന് വിധിപറയും. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തിരുന്നു.

കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്നാണ് ഛത്തീസ്ഗഡ് സർക്കാരിനെ കൂടാതെ ബജ്‌റംഗ്ദളിന്റെ അഭിഭാഷകരുടെയും ആവശ്യം. കടുത്ത ഭാഷയിൽ ആണ് ബജ്‌റംഗ്ദൾ അഭിഭാഷകർ കഴിഞ്ഞദിവസം കോടതിയിൽ എതിർപ്പ് ഉന്നയിച്ചത്. കന്യാസ്ത്രീകൾക്ക് ഒരു കാരണവശാലും ജാമ്യം കൊടുക്കരുതെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു. കന്യാസ്ത്രീകൾ നിർബന്ധിച്ചാണ് കുട്ടികളുടെ മതം മാറ്റാൻ ശ്രമിച്ചതെന്ന് അഭിഭാഷകർ വാദിച്ചിരുന്നു.

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഒരു കരണവശാലും ജാമ്യം കൊടുക്കരുതെന്ന് പ്രോസിക്യൂഷന്‍ എന്‍ഐഎ കോടതിയില്‍ പറഞ്ഞിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ഭാഗം അഭിഭാഷകന്‍ പ്രങ്കുഷ് മിശ്ര റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കന്യാസ്ത്രീകള്‍ നിര്‍ബന്ധിച്ചാണ് കുട്ടികളുടെ മതം മാറ്റാന്‍ ശ്രമിച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്.

കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !