കോട്ടയം: കേരളത്തിൽ ഒരേയൊരു മതേതര പാർട്ടിയാണ് ഉള്ളൂവെന്നും അത് ബിജെപിയാണെന്ന് ഷോൺ ജോർജ്. ക്രിസ്മസിന് ഇനിയും കേക്കുമായി പോകുമെന്നും കഴിഞ്ഞ ദിവസം ക്ലീമിസ് പിതാവ് അത്താഴം കഴിച്ചത് രാജീവ് ചന്ദ്രശേഖറുമൊത്തല്ലേയെന്നും ഷോൺ ചോദിച്ചു.
കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.ക്രിസ്മസിന് ഇനിയും കേക്കുമായി പോകും. കേക്കുമായി പോകേണ്ടെന്ന് പറഞ്ഞ ക്ലിമീസ് പിതാവ് കഴിഞ്ഞ ദിവസം കത്തോലിക്കാ ബാവയ്ക്ക് നൽകിയ സ്വീകരണത്തിൽ രാജീവ് ചന്ദ്രശേഖറിനെ വിളിച്ചിരുന്നു. അദ്ദേഹവും ഒത്തല്ലേ അത്താഴം കഴിച്ചത്. കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടു.ക്രിസ്മസിന് ഞങ്ങൾ കേക്കുമായി പോകും. ഓണത്തിന് ചിപ്സുമായും പോകും. കേരളത്തിൽ ഒരു മതേതര പാർട്ടിയെയൂള്ളൂ, അത് ബിജെപിയാണ്. ബാക്കിയെല്ലാരും പൊളിറ്റിക്കൽ ഇസ്ലാമാണെന്ന് ഷോൺ ജോർജ് പറഞ്ഞു.യുഡിഎഫിനുള്ളിൽ മുസ്ലീംലീഗ് വെറും കറിവേപ്പിലയാണ്. ബിജെപി എല്ലാവരെയും ഒരുപോലെ കാണുന്ന പാർട്ടിയാണെന്നും എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മറ്റ് പാർട്ടികൾ വിഭാഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും ഷോൺ ജോർജ് ആരോപിച്ചു.
കോൺഗ്രസും കമ്മ്യൂണിസ്റ്റും നടത്തുന്ന മത്സരം ഒന്നു മാത്രമാണുള്ളത്. ആരാണ് കേരളത്തിലെ പൊളിറ്റിക്കൽ ഇസ്ലാമിനെ പ്രീണിപ്പിക്കുന്നത്. ബിജെപി ഓണവും ക്രിസ്മസും റംസാനും ആഘോഷിക്കും. തൃശ്ശൂരിൽ കോൺഗ്രസും സിപിഐയും ഉയർത്തിയ കള്ളവോട്ട് ആരോപണവും ഷോൺ നിഷേധിച്ചു.
ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി ജയിച്ച അന്ന് മുതൽ സിപിഎമ്മും കോൺഗ്രസും ഇത്തരം ആരോപണങ്ങൾ തുടങ്ങിയതാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര സംവിധാനമാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉയർത്തുകയാണെന്നും ഷോൺ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.