ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ ഥാര്‍ മുകളിലൂടെ കയറിയിറങ്ങി ചികിത്സയിലിരുന്ന യുവതി മരിച്ചു. രേബതി റോളാണ് മരിച്ചത്. യുവതിയുടെയും രണ്ട് മക്കളുടെയും ശരീരത്തിന് മുകളിലൂടെ ഥാര്‍ കയറിയിറങ്ങുകയായിരുന്നു. മകള്‍ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. രേബതി റോളും മകള്‍ രേഷ്മയും മകനും നടന്നു പോകുന്നതിനിടയില്‍ വെള്ള ഥാര്‍ നിയന്ത്രണം വിട്ട് ഇവര്‍ക്ക് മുകളിലേക്ക് കയറിയിറങ്ങുകയായിരുന്നു. രേഷ്മ സംഭവത്ത് സ്ഥലത്ത് നിന്ന് തന്നെ മരിച്ചു. രേബതിയെയും മകനെയും ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഖുര്‍ദയിലെ വ്യാപാരിയുടേതാണ് ഥാർ. വാഹനം പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. വ്യാപാരിയുടെ മകനാണ് വാഹനം ഓടിച്ചതെന്നാണ് വിവരം. ഇയാള്‍ ഒളിവിലാണെന്നും കണ്ടെത്താനുള്ള ഊര്‍ജിത തിരച്ചില്‍ നടക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.