കോഴിക്കോട്: കേരളത്തിലേക്ക് രാസലഹരി കടത്തിയ കേസിൽ മൂന്ന് നൈജീരിയൻ സ്വദേശികളടക്കം ഏഴ് വിദേശികളെ പൊലീസ് പിടികൂടി. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നാണ് ഏഴുപേരെയും കോഴിക്കോട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് ഒരു കോടി രൂപ വിലവരുന്ന ലഹരിവസ്‌തുക്കൾ പിടിച്ചെടുത്തു.
778 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശിയെ നേരത്തേ പിടികൂടിയിരുന്നു. ഈ കേസിലാണ് ഹരിയാനയിലെ നൈജീരിയൻ സ്വദേശികളിലേക്കും അന്വേഷണമെത്തിയത്. മലപ്പുറം സ്വദേശിയിൽ നിന്ന് വിദേശികളെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെ പൊലീസ് സംഘം ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കുകയായിരുന്നു.
ഗുരുഗ്രാമിൽ വച്ച് രാസലഹരി നിർമിച്ച് ഡാർക്ക് വെബ് വഴി വിൽപ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവർ ലഹരിമരുന്ന് കടത്തിയിരുന്നു. കോഴിക്കോട്ട് എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.