മരട്(കൊച്ചി) യുവാവ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന 15 ഇരുചക്ര വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കുണ്ടന്നൂര്‍ ജങ്ഷനിലുള്ള ആലിഫ് കഫേ തട്ടുകടയ്ക്കു മുന്നിലായിരുന്നു സംഭവം.
തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന അഞ്ചല്‍ സ്വദേശിയായ മഹേഷാ (28) ണ് കാറോടിച്ചത്. ഇയാളുടെ സഹോദരിയും പെണ് സുഹൃത്തും കാറിലുണ്ടായിരുന്നു.തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് കുമ്പളത്തേക്കു പോകുന്നതിനിടെയാണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളില്‍ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങിയ യുവാവ് ലഹരിയിലായിരുന്നുവെന്നും കാല് നിലത്തുറയ്ക്കാത്ത അവസ്ഥയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.എന്നാല്‍, യാത്രക്കിടെയുണ്ടായ വഴക്കിനിടെ പെണ്‍സുഹൃത്ത് സ്റ്റിയറിങ് പിടിച്ചു തിരിച്ചതാണ് അപകട കാരണമെന്നാണ് യുവാവ് പോലീസിനോടു പറഞ്ഞത്. സ്ഥലത്തെത്തിയ മരട് പോലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.