ബെംഗളൂരു : ഓൺലൈൻ ഗെയിമിങ്, വാതുവയ്പ് എന്നിവയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ചിത്രദുർഗ കോൺഗ്രസ് എംഎൽഎ കെ.സി.വീരേന്ദ്രയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു.
വിരേന്ദ്രയുടെ വസതികളിലും സ്ഥാപനങ്ങളിലും ഇ.ഡി നടത്തിയ റെയ്ഡിൽ 12 കോടി രൂപ കണ്ടെടുത്തിരുന്നു. ഇതിൽ 1 കോടിയുടെ വിദേശ കറൻസിയും ഉൾപ്പെടുന്നു. ആറു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ, 10 കിലോ വരുന്ന വെള്ളി വസ്തുക്കൾ, നാല് വാഹനങ്ങൾ എന്നിവയും പിടിച്ചെടുത്തു. വീരേന്ദ്രയുടെ 17 ബാക്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു.
സഹോദരൻ നാഗരാജിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു. വീരേന്ദ്രയുടെ ഗോവയിലെ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. മുംബൈ, ജോധ്പുർ എന്നിവിടങ്ങളിൽ ഉൾപ്പെടെ 30 സ്ഥലങ്ങളിലായിരുന്നു ഒരേ സമയം റെയ്ഡ്. വീരേന്ദ്രയെ അറസ്റ്റ് ചെയ്തതിനു ശേഷം ഗങ്ടോക്ക് ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.