മുംബൈ: മഹാരാഷ്ട്രയിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ നാല് പേർക്ക് ദാരുണാന്ത്യം. കൽപേഷ് റൗട്ട്, താക്കൂർ, ധീരജ് പ്രജാപതി, കമലേഷ് യാദവ് എന്നിവരാണ് മരിച്ചത്.
രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രോഹൻ ഷിൻഡെ, നിലേഷ് ഹദൽ എന്നിവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവരുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇവർ ബോയ്‌സാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മെഡ്‌ലി ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഫാക്ടറിയിലാണ് വാതകം ചോർന്നത്. 'ഫാക്ടറിയിൽ വാതകം ചോർന്നപ്പോൾ തൊഴിലാളികൾ ഒരാളെ രക്ഷിക്കാൻ പോയി. തുടർന്നായിരുന്നു അപകടം. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു', മരിച്ചയാളുടെ സുഹൃത്ത് രാധേയ് സിംഗ് പറഞ്ഞു. സ്ഥിതി ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. ചോർച്ചയുടെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.