കൊച്ചി ; വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ് ഗായകൻ വേടന് (ഹിരൺദാസ് മുരളി –31) ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം.
സെപ്റ്റംബർ 9ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. കേസ് റജിസ്റ്റർ ചെയ്ത അന്നു മുതൽ വേടൻ ഒളിവിലാണ്.വേടനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച രണ്ടാമത്തെ പീഡന പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കുറ്റകൃത്യത്തിനു വ്യക്തമായ തെളിവുണ്ടെങ്കിൽ കേസ് റജിസ്റ്റർ ചെയ്യാനാണു പൊലീസിനു ലഭിച്ച നിർദേശം. ലൈംഗികാതിക്രമം നടത്തിയെന്ന ഗവേഷണ വിദ്യാർഥിനിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.
മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരിട്ടു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു സമാനസ്വഭാവമുള്ള രണ്ടാമത്തെ കേസിലും വേടനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.സംഗീത സംബന്ധിയായ ഗവേഷണ ആവശ്യത്തിനു വേടനെ സമീപിച്ച അവസരം മുതലാക്കി കൊച്ചിയിലെ ഫ്ലാറ്റിലേക്കു വിളിച്ചുവരുത്തി ബലപ്രയോഗത്തിലൂടെ ലൈംഗിക അതിക്രമം നടത്തിയെന്നാണു പരാതി.2020 ഡിസംബറിലാണു കുറ്റകൃത്യം നടന്നത്. വിദ്യാർഥിനിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, തുടങ്ങിയ വകുപ്പുകളെല്ലാം ഉൾപ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.