തിരുവനന്തപുരം: വിറ്റിഎം എൻഎസ്എസ് കോളേജിൽ എബിവിപി പ്രവർത്തകർ വിദ്യാർഥിയെ ക്രൂരമായി മർദിച്ചു. ആക്രമണത്തിൽ വിദ്യാർഥിയുടെ ചെവി അറ്റു പോയതായി പരാതി.
പതിനഞ്ച് അംഗ എബിവിപി പ്രവർത്തകർ ചേർന്നാണ് വിദ്യാർഥിയെ മർദിച്ചതെന്നാണ് വിവരം. മൂന്നാം വർഷ ബിരുദവിദ്യാർഥി ദേവചിത്തിനാണ് മർദനമേറ്റത്.
മൂർച്ചയേറിയ ആയുധം വെച്ച് വിദ്യാർഥിയുടെ കഴുത്തിന് കുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് മറ്റ് വിദ്യാർത്ഥികൾ പറയുന്നു, ഒഴിഞ്ഞുമാറിയെങ്കിലും ചെവിക്ക് ഗുരുതരമായി പരിക്കേറ്റു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകളോളം നീണ്ടു നിന്ന ശസ്ത്രക്രിയക്ക് ശേഷമാണ് ചെവി തുന്നിച്ചേർക്കാൻ കഴിഞ്ഞത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.