ന്യൂഡൽഹി : പുതിയ ആദായനികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ഈ വർഷം ഫെബ്രുവരി 13ന് പാർലമെന്റിൽ അവതരിപ്പിച്ച ബിൽ പിന്നീട് മനസ്സിലാക്കാൻ ‘കഠിനകഠോരമെന്ന്’ വിശേഷിപ്പിച്ചു പിൻവലിച്ചിരുന്നു.
ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സിലക്ട് കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരമാണ് പുതിയ ബില്ലും പരിഷ്കരിച്ചത്. അതേസമയം, വോട്ട് ചോരി വിഷയത്തിൽ പാർലമെന്റിനു പുറത്ത് പ്രതിപക്ഷം പ്രതിഷേധം നടത്തുകയാണ്. ഇവരുടെ അഭാവത്തിലാണ് ബിൽ അവതരിപ്പിച്ചത്.
ഇക്കഴിഞ്ഞ ജൂലൈ 21ന് ആണ് സിലക്ട് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. 4,500 പേജുകളിലായി 285 നിർദേശങ്ങൾ സമിതി നൽകിയിട്ടുണ്ട്. ഇവ പരിഗണിച്ചാണ് പരിഷ്കരിച്ച ബിൽ അവതരിപ്പിക്കാനുള്ള തീരുമാനമെന്ന് ധനമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.