ഗുവാഹാട്ടി: ചിലന്തിയുടെ കടിയേറ്റ് ഏഴുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. അസമിലെ ടിന്‍സുകിയയിലാണ് സംഭവം. മുട്ടകള്‍ വെച്ചിരുന്ന കുട്ട തുറന്നപ്പോഴാണ് കുട്ടിയ്ക്ക് കറുത്ത ചിലന്തിയുടെ കടിയേറ്റത്.
കടിയേറ്റതോടെ കുട്ടിയുടെ കൈയ്ക്ക് വീക്കമുണ്ടായി. ആദ്യം അടുത്തുള്ള ഫാര്‍മസിയിലേക്ക് കുട്ടിയെ കൊണ്ടുപോയി. അവിടെ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തു. കുട്ടിയെ കടിച്ച ചിലന്തിയെ കുറിച്ചുള്ള വിവരം കണ്ടെത്താനുള്ള പരിശോധനകള്‍ ആരംഭിച്ചു. കുട്ടിയ്ക്ക് കടിയേറ്റ സ്ഥലത്തുനിന്നും സംപിളുകള്‍ ശേഖരിച്ചു.
അസമിന്റെ ജൈവവൈവിധ്യത്തിലുണ്ടായ മാറ്റവും അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും പാമ്പുകളുടെയും മറ്റ് വിഷജന്തുക്കളുടെയും പ്രകൃത്യാലുള്ള ആവാസവ്യവസ്ഥ നശിപ്പിക്കുന്നു. കൂടാതെ വനനശീകരണവും അനധികൃത ഖനനവും വന്യജീവികളെ മനുഷ്യവാസസ്ഥലങ്ങളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.