ന്യൂഡൽഹി; ചില കടലാസുകൾ നൽകിയശേഷമാണ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ യുവാവ് ആക്രമിച്ചതെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ. മുഖ്യമന്ത്രിയെ ഡോക്ടർമാർ പരിശോധിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവത്തിൽ, ഗുജറാത്ത് സ്വദേശിയെന്ന് അവകാശപ്പെട്ട രാജേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. രാജ്കോട്ട് സ്വദേശിയെന്നാണ് ഇയാൾ പറഞ്ഞത്. പേര് ഉൾപ്പെടെ ഇയാൾ പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഗുജറാത്ത് പൊലീസിനെ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുകയാണെന്ന് ഡൽഹി പൊലീസ് പറഞ്ഞു.‘രാവിലെ നടന്ന ജനസമ്പർക്ക പരിപാടിയിൽ ഒരു യുവാവ് മുഖ്യമന്ത്രിയെ സമീപിച്ച് ചില രേഖകൾ നൽകി.തുടർന്ന്, അയാൾ മുഖ്യമന്ത്രിയെ തന്റെ അടുത്തേക്ക് വലിക്കാൻ ശ്രമിച്ചു’– സച്ച്ദേവ പറഞ്ഞു. മുഖ്യമന്ത്രി ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ മുഖ്യമന്ത്രി പരാതി കേൾക്കുമ്പോൾ പെട്ടെന്ന് പിന്നിൽ നിന്ന് ബഹളം കേട്ടു. ഞങ്ങൾ തിരിഞ്ഞുനോക്കുമ്പോഴേക്കും പൊലീസ് അക്രമിയെ കൊണ്ടുപോയിരുന്നു’– ദൃക്‌സാക്ഷി വാർത്താ ഏജൻസിയോട് പറഞ്ഞു.
രാവിലെ ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ വച്ചാണ് മുഖ്യമന്ത്രിക്കുനേരെ ആക്രമണം ഉണ്ടായത്. പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ആൾ മുഖ്യമന്ത്രിയെ അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചതായി ബിജെപി നേതാക്കൾ പറഞ്ഞു. ബുധനാഴ്ചകളിൽ മുഖ്യമന്ത്രി സ്ഥിരമായി ജനസമ്പർക്ക പരിപാടി നടത്താറുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.