പാലക്കാട്: ചിറ്റൂർ പുഴയിലെ ഷണ്‍മുഖം കോസ് വേയിൽ ഓവിനുള്ളിൽ അകപ്പെട്ട കോയമ്പത്തൂർ സ്വദേശികളിൽ ഒരാൾ മരിച്ചു. ശ്രീഗൗതം ആണ് മരിച്ചത്. പുഴയിൽ കാണാതായ അരുണിനായി തിരച്ചിൽ തുടരുന്നു. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാണാതായ അരുണിനുവേണ്ടി ഓവിന്റെ ഉള്ളിലേക്ക് സ്കൂബ സംഘം ഇറങ്ങി പരിശോധന നടത്തുന്നുണ്ട്. ശക്തമായ ഒഴുക്ക് ഈ ഭാഗത്തുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ചിറ്റൂരിൽനിന്നുള്ള ഫയർഫോഴ്സ് സംഘവും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഇതിന് പിന്നാലെയാണ് സ്കൂബാ സംഘവും പരിശോധനയ്ക്ക് ഇറങ്ങിയത്.
പത്തംഗ വിദ്യാർഥിസംഘമാണ് കോയമ്പത്തൂരിൽനിന്ന് ഇവിടെ എത്തിയത്. പ്രദേശത്തെക്കുറിച്ച് ഇവർക്ക് അധികം ധാരണ ഉണ്ടായിരുന്നില്ല. ഇനി കണ്ടെത്താനുള്ള അരുൺ ശക്തമായ ഒഴുക്ക് ഉള്ളതുകൊണ്ട് ഓവിൽ കൂടി ഒഴുകി മറുവശത്ത് എത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മറുഭാഗത്തും പരിശോധന പുരോഗമിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.