ന്യൂഡല്‍ഹി: ഇന്ത്യന്‍ മത്സ്യസമ്പത്തിന്റെ കയറ്റുമതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു. വിദേശത്ത് ഇന്ത്യന്‍ മത്സ്യവിഭവങ്ങള്‍ക്ക് വിപണനസാധ്യതയുണ്ട്.
യൂറോപ്പിലേക്കടക്കം കയറ്റുമതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന മത്സ്യവിഭവ കയറ്റുമതിക്കാരുടെ യോഗത്തില്‍ സഹമന്ത്രിമാരായ ജോര്‍ജ് കുര്യന്, എസ്.പി. സിങ് ബഘേല്‍ എന്നിവരും പങ്കെടുത്തു.
യൂറോപ്യന്‍ യൂണിയന്, റഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്, ന്യൂസീലന്‍ഡ്, ഗള്‍ഫ് മേഖല തുടങ്ങിയ രാജ്യങ്ങളിലേക്ക് മത്സ്യവിഭവക്കയറ്റുമതി വര്‍ധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. ആകെ കയറ്റുമതിയില്‍ 40 ശതമാനം യുഎസിലേക്കായിരുന്നു. 50 ശതമാനം പകരച്ചുങ്കത്തിനുപുറമേ മറ്റുതീരുവകളും ചേരുമ്പോള്‍ ഇന്ത്യന്‍ മത്സ്യവിഭവങ്ങള്‍ക്ക് യുഎസില്‍ 59 ശതമാനത്തിലേറെയാണ് തീരുവനല്കേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.