കോർക്ക് : അയർലൻഡിൽ ഇന്ത്യൻ വംശജനായ 9 വയസ്സുകാരന് നേരെ ആക്രമണം.
കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ 15 വയസ്സുകാരനായ ടീനേജർ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം നടന്നത് അയർലൻഡിലെ കോർക്ക് കൗണ്ടിയിൽ ഇന്നലെ വൈകുന്നേരമാണ്. ചങ്ങനാശ്ശേരി സ്വദേശിയായ വിൽസൺ ജോസഫിന്റെ മകനാണ് ആക്രമിക്കപ്പെട്ടത്. മകൻ മറ്റു കുട്ടികളോടൊപ്പം കളിക്കുകയായിരുന്നെന്നും, യാതൊരു പ്രകോപനവുമില്ലാതെ 15 വയസ്സുകാരൻ കല്ലെറിയാൻ തുടങ്ങിയെന്നും വിൽസൺ ജോസഫ് പറഞ്ഞു. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ കുട്ടിയെ രക്തം വാർന്ന നിലയിൽ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ആക്രമണം നടത്തിയ ടീനേജരെ ഗാർഡെ (അയർലൻഡ് പോലീസ്) തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്ത് സ്ഥിരം പ്രശ്നങ്ങളുണ്ടാക്കുന്ന ആളാണ് ഈ ടീനേജർ എന്നും പറയപ്പെടുന്നു. സ്ഥലത്തെത്തിയ ഗാർഡെ സംഘം കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.