മലപ്പുറം: നിലമ്പൂര്‍ നോര്‍ത്ത് വനമേഖലയിലെ മമ്പാട് പുള്ളിപ്പാടം എടക്കോട് വനത്തിനുള്ളില്‍ വ്യാജവാറ്റു കേന്ദ്രം കണ്ടെത്തി. 1750 ലിറ്റര്‍ വാഷ് കണ്ടെടുത്തു നശിപ്പിച്ചു.
വനത്തിനുള്ളില്‍ കാട്ടരുവിയോട് ചേര്‍ന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ സജ്ജമാക്കിയ വാറ്റു കേന്ദ്രമാണ് കാളികാവ് എക്സൈസ് സംഘം നശിപ്പിച്ചത്. ഒന്‍പതു ബാരലുകളിലായി സൂക്ഷിച്ച വാഷും 10 പാചകവാതക സിലിണ്ടറുകളും വലിയ ബര്‍ണര്‍ ഘടിപ്പിച്ച സ്റ്റൗവും രണ്ട് വാറ്റു പാത്രങ്ങളും മറ്റു ഉപകരണങ്ങളും കണ്ടെടുത്തു.
ഒരേസമയം 200 ലിറ്റര്‍ ചാരായം വാറ്റാന്‍ കഴിയുന്ന പാത്രങ്ങളാണിവ. ജില്ലയില്‍ സമീപകാലത്തെ ഏറ്റവും വലിയ വ്യാജവാറ്റ് കേന്ദ്രമാണ് കണ്ടെത്തി നശിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഓടായിക്കല്‍ പാലക്കടവ് ഭാഗത്ത് ചാരായ വില്‍പ്പന നടത്തിയ ജോഷി എന്ന മാത്യു ജോസിനെ എക്സൈസ് സംഘം പിടികൂടിയിരുന്നു. തുടര്‍ന്ന് എക്സൈസ് ഷാഡോ ടീം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. കാട്ടാനകള്‍ ഉള്‍പ്പെടെ വന്യമൃഗങ്ങള്‍ ഏറെയുള്ള എടക്കോട് വനമേഖലയില്‍ വനപാലകരുടെ സഹായത്തോടെ രണ്ടുദിവസം രാപകല്‍ തുടര്‍ച്ചയായ തിരച്ചിലിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.