കൊച്ചി : ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടിയെടുത്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആയ ശാന്തി കൃഷ്ണന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എ.ബദറുദീൻ തള്ളിയത്. ഇതോടെ ശാന്തി കൃഷ്ണൻ ഇന്നു കീഴടങ്ങുമെന്നാണു വിവരം.
മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനിൽ റൈറ്ററുടെ ജോലി ചെയ്തിരുന്നപ്പോൾ ഗതാഗത നിയമലംഘനത്തിനു പിഴയായി അടപ്പിച്ച തുകയിൽനിന്ന് 16.75 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. പിഴ തുക ബാങ്കിൽ അടയ്ക്കാതെ രേഖകളിൽ കൃത്രിമം കാട്ടി തട്ടിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇപ്പോൾ വാഴക്കുളം സ്റ്റേഷനിൽ ജോലി ചെയ്യുന്ന ശാന്തി കൃഷ്ണന്‍ നിലവിൽ സസ്പെൻഷനിലാണ്.
2018 ജനുവരി ഒന്നു മുതൽ 2022 ഡിസംബർ 31 വരെ ശാന്തി കൃഷ്ണൻ തട്ടിപ്പു നടത്തിയെന്നത് ഡിഐജി ഓഫിസിൽനിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ ഓഡിറ്റിലാണു പുറത്തു വന്നത്. സ്റ്റേഷനിലെ റെക്കോർഡ് ബുക്കിലും രസീതുകളിലും യഥാർഥ തുക എഴുതിച്ചേർത്തശേഷം ചെല്ലാനില്‍ തുക കുറച്ചു കാണിക്കും. പിന്നീട് ബാങ്കിൽ പണം അടച്ചശേഷം ഇതിന്റെ രസീതിൽ കൂടിയ തുക കൂടി എഴുതി ചേർത്തായിരുന്നു തട്ടിപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.