വാഷിങ്ടൻ ∙ ജോ ബൈഡൻ അഴിമതിക്കാരനും ഭയങ്കരനുമായ പ്രസിഡന്റ് ആയിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2022 ൽ താനായിരുന്നു യുഎസ് പ്രസിഡന്റ് എങ്കിൽ റഷ്യ – യുക്രെയ്ൻ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി – യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൂടിക്കാഴ്‌ചയ്‌ക്കു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയ്‌ന് യുഎസ് നൽകിക്കൊണ്ടിരിക്കുന്ന സഹായം സംബന്ധിച്ച ചോദ്യത്തിന് ആയുധങ്ങൾ നൽകുന്നതല്ലാതെ പണമൊന്നും യുക്രെയ്ന് നൽകുന്നില്ലെന്ന് ട്രംപ് പ്രതികരിച്ചു. നൂറുകണക്കിന് കോടി ഡോളറാണ് ഇതിനോടകം യുക്രെയ്‌ന് യുഎസ് നൽകിയതെന്നും ഇനി എത്രയാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്നും മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് 300 ബില്യൺ ഡോളർ നൽകിയിട്ടുണ്ടെന്നും ജോ ബൈഡന്റെ കാലത്തായിരുന്നു അതെന്നും ട്രംപ് പറഞ്ഞുഅഴിമതിക്കാരനായിരുന്നു ബൈഡൻ. ബുദ്ധിയില്ലാത്ത മനുഷ്യൻ, അഴിമതി നിറഞ്ഞ ഭരണമായിരുന്നു. റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ അനവധി ജനങ്ങളും സൈനികരും കൊല്ലപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ ബൈഡൻ പ്രവർത്തിച്ചില്ല. 2022 ൽ താനായിരുന്നു യുഎസ് പ്രസിഡന്റ് എങ്കിൽ റഷ്യ – യുക്രെയ്ൻ യുദ്ധം ഉണ്ടാകുമായിരുന്നില്ല. അഴിമതിക്കാരനും ഭയങ്കരനുമായ പ്രസിഡന്റ് ആയിരുന്നു ബൈഡൻ’ – ട്രംപ് പറഞ്ഞു.അഴിമതിക്കാരനും ഭയങ്കരനുമായ പ്രസിഡന്റ് ആയിരുന്നു ജോ ബൈഡനെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്..
0
ചൊവ്വാഴ്ച, ഓഗസ്റ്റ് 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.