ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം ലൈംഗിക പീഡന ആരോപണങ്ങളിൽ ശബ്ദസന്ദേശങ്ങളിൽ സംസാരിക്കുന്നവരുടെ മൊഴി രേഖപ്പെടുത്തും.

തിരുവനന്തപുരം ∙ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന ആരോപണങ്ങളിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം വരുംദിവസങ്ങളിൽ മൊഴി രേഖപ്പെടുത്തും. രാഹുലിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്ദസന്ദേശങ്ങളിൽ സംസാരിക്കുന്നവരുടെ മൊഴി രേഖപ്പെടുത്താനാണു നീക്കം

ഗർഭഛിദ്രം നടത്താൻ സമ്മർദം ചെലുത്തുന്ന രീതിയിൽ പുറത്തുവന്ന ശബ്ദസന്ദേശങ്ങളിലുള്ളത് രാഹുൽ തന്നെയാണെന്ന് ആദ്യം സ്ഥിരീകരിക്കേണ്ടതുണ്ട്. തുടർന്ന്, വിവാഹവാഗ്ദാനം നൽകിയുള്ള പീഡനമടക്കം പരിശോധിക്കും. ഇതുസംബന്ധിച്ച മൊഴി നൽകാൻ വിസമ്മതിച്ചാൽ അന്വേഷണം വഴിമുട്ടും.

രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ, അതിനുള്ള ആദ്യപടിയെന്ന നിലയിലാണ് അന്വേഷണസംഘം മൊഴിയെടുക്കാനൊരുങ്ങുന്നത്. ക്രൈംബ്രാഞ്ച് യൂണിറ്റ് 1 ഡിവൈഎസ്പി എൽ.ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. പീഡനം, ചൂഷണം എന്നിവയുടെ പേരിൽ രാഹുലിനെതിരെ ഇതുവരെ ആരും പൊലീസിൽ നേരിട്ട് പരാതി നൽകിയിട്ടില്ല.

അതുകൊണ്ടുതന്നെ, ക്രൈംബ്രാഞ്ച് അങ്ങോട്ടുചെന്ന് രേഖപ്പെടുത്തുന്ന മൊഴിയിൽ ശക്തമായ തെളിവുകൾ ലഭിച്ചാലേ അന്വേഷണം മുന്നോട്ടുനീങ്ങൂ. തനിക്കു ദുരനുഭവമുണ്ടായെന്നും ഹോട്ടലിലേക്കു ക്ഷണിച്ചെന്നും യുവനടി റിനി ആൻ ജോർജ് വെളിപ്പെടുത്തിയെങ്കിലും രാഹുലിന്റെ പേര് പറഞ്ഞിരുന്നില്ല. തനിക്കു മോശം സന്ദേശങ്ങളയച്ചെന്ന് ട്രാൻസ്ജെൻഡർ അവന്തിക ഉന്നയിച്ച ആരോപണത്തിലാണു രാഹുലിന്റെ പേരുള്ളത്.
അതേസമയം, യൂത്ത് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് ഉപയോഗിച്ചെന്ന കേസിൽ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹാജരായില്ല. തനിക്കു നോട്ടിസ് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണു രാഹുൽ. എന്നാൽ, ഇന്നലെ ഹാജരാകുന്നതിന് നോട്ടിസ് നൽകിയിരുന്നുവെന്നാണു ക്രൈംബ്രാഞ്ചിന്റെ വാദം. മൊഴിയെടുക്കാൻ രാഹുലിനെ ക്രൈംബ്രാഞ്ച് വരുംദിവസങ്ങളിൽ ബന്ധപ്പെടുമെന്നാണു വിവരം.
2023ലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ജയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐഡി കാർഡ് വ്യാജമായി ഉണ്ടാക്കിയെന്നാണു കേസ്. കേസെടുത്ത വേളയിൽ അടൂർ, പന്തളം എന്നിവിടങ്ങളിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാഹുലിന്റെ മൊഴിയെടുക്കാനാണു ക്രൈംബ്രാഞ്ചിന്റെ തീരുമാനം.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയര്‍ലണ്ട് മലയാളി രഞ്ജുവിന്റെ മരണത്തെ വംശീയമായി ബന്ധിപ്പിക്കാൻ .. ആര്‍ക്കാണ് തിരക്ക് | Renju

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !