ലഖ്നൗ: ക്ഷത്രീയ വിഭാഗത്തില്‍പ്പെട്ട 40 എംഎല്‍എമാര്‍ പ്രത്യേകം വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കുടുംബ സംഗമം നടത്തുകയും ചെയ്തത് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി. ബുധനാഴ്ച്ച നടന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ വിഷയം ആരോപിക്കപ്പെടുകയും വലിയ വിമര്‍ശനം നേരിടുകയും ചെയ്തു.
ലഖ്നൗവില്‍ വച്ച് നടത്തിയ ക്ഷത്രീയ വിഭാഗത്തിന്റെ പ്രത്യേക കുടുംബ സംഗമം വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചത്രാം വീര്‍ സിങ്, ജയ്പാല് സിങ് വ്യാസ് എന്നിവരാണ് കുടുംബ സംഗമത്തിന് നേതൃത്വം നല്‍കിയത്. ബിജെപിയിലെയും സമാജ്വാദ് പാര്‍ട്ടിയിലെയും വിമത എംഎല്‍എമാര്‍ സംഗമത്തില്‍ പങ്കെടുത്തു. വിവിധ പാര്‍ട്ടികളിലായി ചിതറിക്കിടക്കുന്ന ക്ഷത്രിയരെ ഒന്നിപ്പിക്കുക എന്നതായിരുന്നു കുടുംബ സംഗമത്തിന്റെ ലക്ഷ്യം. പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ 40 എംഎല്‍എമാരാണ് സംഗമത്തില്‍ പങ്കെടുത്തത്. ജാതി അടിസ്ഥാനത്തില്‍ നടന്ന കൂട്ടായ്മയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.വിവിധ പാര്‍ട്ടികളിലായി ചിതറിക്കിടക്കുന്ന ക്ഷത്രിയരെ ഒന്നിപ്പിക്കാൻ പ്രത്യേകം വാട്സ്ആപ്പ് ഗ്രൂപ്പ് , ജാതി അടിസ്ഥാനത്തില്‍ നടന്ന കൂട്ടായ്മയില്‍ വന്‍ വിമര്‍ശനം
0
വ്യാഴാഴ്ച, ഓഗസ്റ്റ് 14, 2025






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.