പട്ന ∙ ബിഹാറിൽ നടക്കുന്ന ‘വോട്ടർ അധികാർ യാത്ര’യ്ക്കിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച തുറന്ന ജീപ്പ് ഇടിച്ചു പൊലീസുകാരനു പരുക്ക്. നവാഡയിലെ തിരക്കേറിയ തെരുവിലാണ് പൊലീസുകാരന്റെ കാലിലേക്ക് ജീപ്പ് ഇടിച്ചു കയറിയത്. കോൺഗ്രസ് അനുയായികളും പൊലീസുകാരും ഉടൻ തന്നെ വാഹനം പിന്നിലേക്ക് തള്ളിമാറ്റി പൊലീസുകാരനെ രക്ഷപ്പെടുത്തി
ജീപ്പിന്റെ ചക്രങ്ങൾക്കടിയിൽനിന്നു മോചിതനായ ശേഷം പൊലീസുകാരൻ മുടന്തി ഓടുന്നത് ദൃശ്യങ്ങളിൽ കാണാം. രാഹുൽ ഗാന്ധി കുപ്പിവെള്ളം പൊലീസുകാരനു നൽകിയ ശേഷം അനുയായികളോട് അദ്ദേഹത്തിനു വേണ്ട കാര്യങ്ങൾ ചെയ്തുനൽകാൻ ആവശ്യപ്പെട്ടു. പിന്നീട് പൊലീസുകാരനെ കണ്ട രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ പരുക്കിനെപ്പറ്റി അന്വേഷിച്ചു. പൊലീസ് കോൺസ്റ്റബിൾ രാഹുൽ ഗാന്ധിയുടെ ജീപ്പിനിടിയിൽ ചതഞ്ഞുപോയെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം രാജകുമാരൻ അദ്ദേഹത്തെ പരിശോധിക്കാൻ പോലും ജീപ്പിനു പുറത്തിറങ്ങിയില്ലെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.