കുടയത്തൂര്‍ (ഇടുക്കി): വോട്ടര്‍പട്ടികയില്‍ പേരൊഴിവാക്കിയത് സംബന്ധിച്ച തര്‍ക്കം കൈയ്യാങ്കളിയിലെത്തി. ഇരു കൂട്ടരും പോലീസില്‍ പരാതി നല്കി. പിന്നീട് പോലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പായി.
ഞരളംപുഴ സ്വദേശിനിയും കോണ്‍ഗ്രസ് അനുഭാവിയുമായ യുവതിയുടെ പേര്, ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ഭിന്നശേഷിക്കാരനുമായ യുവാവിന്റെ പരാതിയില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കി. ഇതു സംബന്ധിച്ച ഹിയറിങ് ശനിയാഴ്ച പഞ്ചായത്തില്‍ നടന്നു. ഇതേത്തുടര്‍ന്നുള്ള തര്‍ക്കമാണ് പഞ്ചായത്തോഫീസിന് താഴെ പന്ത്രണ്ടരയോടെ അടിപിടിയിലെത്തിയത്.കോണ്‍ഗ്രസ് അനുഭാവിയായ യുവതിയെ പാലക്കാടാണ് വിവാഹം കഴിച്ചയച്ചതെന്നും ഇവര്‍ ഇവിടെ വരാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐ പ്രവര്ത്തകന് പരാതിപ്പെട്ടത്. എന്നാല്‍, പരാതി ശരിയല്ലെന്ന് എതിര്‍പക്ഷം ഹിയറിങ്ങില്‍ വാദിച്ചു. ഇതിനുശേഷം പഞ്ചായത്തോഫീസില്‍ നിന്നും പുറത്തേയ്ക്ക് വരുന്നതിനിടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കവും അടിപിടിയുമുണ്ടായി.
ഡിവൈഎഫ്ഐക്കാരനെ യുവതിയും അമ്മയും ചേര്‍ന്ന് മര്‍ദിച്ചു. ഇദ്ദേഹം തിരിച്ചടിച്ചു. തലയ്ക്കടിച്ചിട്ടാണ് മര്‍ദിച്ചതെന്ന് യുവതിയും അമ്മയും പറയുന്നു. ഇതിനൊടുവില്‍ ഇവര്‍ കാഞ്ഞാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകനും പരാതി നല്കി. തൊടുപുഴയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റുമായി. എന്നാല്‍, പിന്നീട് ഇരുകൂട്ടരും പരാതി പിന്‍വലിച്ചു. -
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.