തിരുവനന്തപുരം: കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന ഇടനിലക്കാരിലൊരാളായ യുവതിയെ ഫോർട്ട് പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടി.
ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥിനിയായ പാലാ സ്വദേശി അനു(22) വിനെയാണ് പിടികൂടിയത്. ശനിയാഴ്ച 32 ഗ്രാം എംഡിഎംഎയുമായി മുട്ടത്തറ സ്വദേശിയായ ഗോപകുമാറിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തുന്നതെന്ന് മനസ്സിലാക്കിയത്.തുടർന്ന് ഫോർട്ട് എസ്എച്ച്ഒ ശിവകുമാറിന്റെറെ നേതൃത്വത്തിലുള്ള അന്വേഷക സംഘം ബംഗളൂരുവിൽ എത്തി പേയിങ് ഗസ്റ്റുകൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അനുവിനെക്കുറിച്ച് സൂചന ലഭിച്ചത്.
അനുവിന്റെ അക്കൗണ്ടിലേക്ക് പണം നൽകിയതായുള്ള തെളിവുകളും ലഭിച്ചിരുന്നു. ലഹരി വസ്‌തുക്കൾ കേരളത്തിലെ നിരവധി ചില്ലറ വിതരണക്കാർക്ക് അനു എത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞ രണ്ട് വർഷമായി അനുലഹരികടത്ത് നടത്തുന്നുണ്ട്. നിരവധി യുവാക്കളും കടത്തിന് പിന്നിലുണ്ടെന്നാണ് വിവരം.
മലയാളി വിദ്യാർഥികൾ താമസിക്കുന്ന പേയിങ് ഗസ്റ്റ് വീടുകൾ, ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ ഇടപാടുകൾ. സംഭവത്തിൽ അനുവിൻ്റെ വിതരണക്കാരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിലിൽ വാങ്ങാനുള്ള അപേക്ഷ നൽകും.
സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെടുന്നവരെയാണ് സംഘം ചതിക്കുഴിയിൽപ്പെടുത്തുന്നത്. എസ്ഐമാരായ അതുൽ പ്രേം, സുരേഷ്, ശ്രീകുമാർ, എസ്‌സിപിഒമാരായ സിജമോൻ, ശ്രീജിത്, രതീഷ്ആര്യ എന്നിവരും ബംഗളൂരുവിൽ നിന്ന് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.