മാള(തൃശ്ശൂര്‍): കരാട്ടെ പരിശീലകയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്നമനട എടയാറ്റൂര്‍ സ്വദേശിനി ആയിഷ(23)യാണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയം.വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ആയിഷയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി കിടന്നുറങ്ങുന്നതുവരെ ആയിഷ സുഹൃത്തിന് വാട്സാപ്പ് സന്ദേശങ്ങളയച്ചിരുന്നു. സഹോദരനും ഒപ്പമുണ്ടായിരുന്നു. രാത്രി ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചെന്നാണ് നിഗമനം.ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളേജിലെ പിജി വിദ്യാര്‍ഥിനിയാണ് ആയിഷ. ജൂലായ് 13-നാണ് ചേലക്കര സ്വദേശിയുമായുള്ള വിവാഹം കഴിഞ്ഞത്. കരാട്ടെയില്‍ സംസ്ഥാന ചാമ്പ്യനായിരുന്ന ആയിഷ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലടക്കം കരാട്ടെ പരിശീലനവും നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.