മുംബൈ : എച്ച്ഐവി പോസിറ്റീവായ 6 മാസമുള്ള കുഞ്ഞിനെ, ചികിത്സിക്കാൻ പണമില്ലെന്ന കാരണത്താൽ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.
ഗോവണ്ടിയിലാണു സംഭവം. കഴിഞ്ഞ വ്യാഴാഴ്ചയാണു 43 വയസ്സുകാരി കുഞ്ഞിനെ കൊലപ്പെടുത്തിയത്. അവരും എച്ച്ഐവി ബാധിതയാണ്.കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജോലിക്കുപോയ യുവതി, സഹപ്രവർത്തകയുമായി വഴക്കിടുകയും കത്തിയെടുത്ത് ആക്രമിക്കുകയും ചെയ്തിരുന്നു.
തുടർന്ന്, പൊലീസ് എത്തിയപ്പോൾ കുട്ടിയെ കൊലപ്പെടുത്തിയ വിവരം ഇവർ അറിയിക്കുകയായിരുന്നു.വസതിയിലെത്തി പരിശോധന നടത്തിയ പൊലീസ് കുട്ടിയെ തൊട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തി. പിന്നാലെ, അമ്മയെ അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.