എടപ്പാൾ: വട്ടംകുളം, ചോലക്കുന്നിലെ മണികണ്ഠൻ്റെ വീടിന്റെ മട്ടുപ്പാവിലെ പൂക്കൃഷി ശ്രദ്ധേയമാകുന്നു. ദിവസവേതനക്കാരനായ ഈ അമ്പത്തിമൂന്നുകാരൻ്റെ വീട് ഇപ്പോൾ കാഴ്ചക്കാരെക്കൊണ്ട് നിറയുകയാണ്.
വീടിന് ചുറ്റും സ്ഥലമില്ലാത്തതിനാൽ ഗ്രോബാഗുകളിലാണ് മണികണ്ഠൻ പൂക്കൾ കൃഷി ചെയ്തത്.
കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് മാധ്യമങ്ങളിൽ വന്ന വ്യത്യസ്തമായ പൂക്കൃഷി വാർത്തകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ വർഷം ഇങ്ങനെയൊരു ഉദ്യമത്തിന് അദ്ദേഹം തുടക്കമിട്ടത്.
വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ തന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അദ്ദേഹം പൂക്കൾ നൽകുന്നുണ്ട്. കൂടുതൽ സ്ഥലമുണ്ടായിരുന്നെങ്കിൽ നാട്ടുകാർക്കെല്ലാം കുറഞ്ഞ വിലയിൽ പൂക്കൾ എത്തിക്കാൻ കഴിയുമായിരുന്നുവെന്ന് മണികണ്ഠൻ പറയുന്നു.
മനോഹരമായ ഈ കാഴ്ചകൾ മൊബൈലിൽ പകർത്താനും റീലുകൾ നിർമ്മിക്കാനുമായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.