കണ്ണൂർ : പൊലീസ് ഒത്താശയോടെ ടി.പി.ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ മദ്യപിക്കുന്ന ദ്യശ്യങ്ങള്‍ പുറത്ത്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ചേർന്ന് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്ന ദ്യശ്യങ്ങളാണ് പുറത്തുവിട്ടത്.
ജൂലൈ 17ന് മാഹി ഇരട്ടക്കൊലപാതക കേസിലെ വിചാരണക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തലശേരി അഡീഷനല്‍ ജില്ല കോടതിയില്‍ എത്തിച്ചതിന് ശേഷമായിരുന്നു സംഭവം.ഉച്ചയ്ക്ക് ഭക്ഷണം വാങ്ങി നല്‍കാനെന്ന പേരില്‍ തലശേരിയിലെ ബാറിന്റെ പാർക്കിങ്ങിൽ എത്തിച്ചായിരുന്നു മദ്യപാനത്തിനായി പൊലീസ് സഹായം പ്രതികൾക്ക് ലഭിച്ചത്. ജയിലില്‍നിന്നു കൊണ്ടുവരുന്ന കൊലപാതക കേസ് പ്രതികളുടെ അടുത്ത് പൊലീസുകാര്‍ ഉണ്ടാകണമെന്ന ചട്ടം കാറ്റിൽപറത്തിയായിരുന്നു മദ്യപാനം.
പൊലീസുകാരന് പ്രതികളുടെ സമീപത്തില്ലെന്നും ദ്യശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ എആര്‍ ക്യാംപിലെ മൂന്നു പൊലീസുകാരെ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.