ആലപ്പുഴ: തോട്ടപ്പള്ളിയില്‍ തനിച്ചുതാമസിച്ചിരുന്ന അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യം അറസ്റ്റിലായ ആളല്ല യഥാര്‍ഥ പ്രതിയെന്ന് പോലീസ്.
സ്വര്‍ണം ഉള്‍പ്പെടെയുള്ളവ മോഷ്ടിക്കാനെത്തിയ ദമ്പതിമാരാണ് കൊല നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്.സംശയത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകുകയായിരുന്നു. സംശയംതോന്നിയ 60 പേരെ പലവട്ടം ചോദ്യം ചെയ്തു.പ്രധാന സാക്ഷിയാക്കാമെന്നു കരുതിയാണ് അബൂബക്കറിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. എന്നാല്‍, മറുപടിയില്‍ സംശയം തോന്നിയ പോലീസ് കൂടുതല്‍ ചോദ്യംചെയ്തതോടെ അബൂബക്കര്‍ കുറ്റം സമ്മതിച്ചു.
എന്നാല്‍, മരണം സംഭവിച്ചതെങ്ങനെയെന്നതിലുള്‍പ്പെടെ കൂടുതല്‍ വ്യക്തത വരുത്താനുണ്ടായിരുന്നു. സ്ത്രീയുടെ നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ കണ്ടെത്താനുള്ള ശ്രമവുമുണ്ടായിരുന്നു. ഈ ഫോണ്‍ ഓണായതോടെയാണ് യഥാര്‍ഥ പ്രതികളിലേക്കു പോലീസെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.