കോവളം: വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണവും പണവും കവര്‍ന്നകേസിലെ മോഷ്ടാവിനെ അറസ്റ്റുചെയ്തു.
വെളളാറിലെ മൂപ്പന്‍വിള അനില്‍ ഭവനില്‍ അരുണിനെ(19) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് കരുതുന്ന പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് കോവളം പോലീസ് പറഞ്ഞു.കഴിഞ്ഞ 30-ന് പുലര്‍ച്ചെയായിരുന്നു മോഷണം. ഹാര്‍ബര്‍ റോഡില്‍ വട്ടവിള ഹീരയില്‍ അമീലാ സലാമിന്റെ വീട്ടിലെ അലമാരയിലുണ്ടായിരുന്ന ആറുഗ്രാം സ്വര്‍ണവും 40,000 രൂപയുമാണ് മോഷ്ടിച്ചത്. തമിഴ്നാട്ടില്‍ പ്രതി നടത്തിയ വാഹന മോഷണക്കേസുമായി ബന്ധപ്പെട്ട് കോവളം പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതിയെ തിരിച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തുവെന്ന് എസ്.എച്ച്.ഒ. വി. ജയപ്രകാശ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.