ബൈജിങ്: ഇന്ത്യാ – ചൈന ബന്ധം ഊഷ്മളമാക്കി നരേന്ദ്രമോദി, ഷി ജിൻപിങ് കൂടിക്കാഴ്ച.
ശത്രുതയല്ല വികസനത്തിനുള്ള സഹകരണമാണ് വേണ്ടതെന്നും അതിർത്തി തർക്കങ്ങൾ ഇന്ത്യ- ചൈന ബന്ധത്തെ ബാധിക്കരുതെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. സാമ്പത്തിക വികസനത്തിലായിരിക്കണം ഇരു രാജ്യങ്ങളുടെയും ശ്രദ്ധ പുലർത്തേണ്ടത്. വികസന അവസരങ്ങളൊരുക്കുന്നതിൽ ഇരു രാജ്യങ്ങളും ശ്രദ്ധിച്ചാൽ ബന്ധം മെച്ചപ്പെടുമെന്നും ഷി ജിൻ പിങ് വ്യക്തമാക്കി.അമേരിക്കൻ തീരുവ ഭീഷണിയ്ക്കിടെയായിരുന്നു ലോകം ഉറ്റുനോക്കിയ നിർണായക ചർച്ച. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുൻപായി ടിയാൻജിനിൽ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച 55 മിനുട്ട് നീണ്ടു. ഏഴ് വർഷത്തിനിടെ ആദ്യമായാണ് ചൈനയിൽ ഇരുനേതാക്കളും നേരിൽ കണ്ടത്. ഇന്ത്യ-ചൈന അതിർത്തിയിൽ നിലവിൽ ശാന്തമായ അന്തരീക്ഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത വർഷത്തെ ബ്രിക്സ് ഉച്ചകോടിക്കായി ഷി ജിൻ പിങ്ങിനെ, പ്രധാന മന്ത്രി മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. വ്യാളി- ആന സൗഹൃദം മെച്ചപ്പെടണമെന്നും നല്ല അയൽക്കാരായി തുടരണമെന്നും ഷീ ജിൻ പിങ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വവുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി.


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.