തളിപ്പറമ്പ്: ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.
മാതമംഗലത്തെ ഓട്ടോ ഡ്രൈവർ കാനായി സ്വദേശി അനീഷ് (40) ആണ് പിടിയിലായത്. ജൂൺ നാലിനാണു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ മാതാവായ യുവതിയും അനീഷും നേരത്തേ സമൂഹ മാധ്യമത്തിലൂടെ പരിചയത്തിലായിരുന്നു. തുടർന്ന് അനീഷും യുവതിയും ഇവരുടെ മൂന്നു മക്കള്‍ക്കുമൊപ്പം പറശ്ശിനിക്കടവിൽ ലോഡ്ജിൽ മുറിയെടുത്തു താമസിച്ചു.പ്ലസ് ടു വിദ്യാർഥിനിയും ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും ഇവരുടെ ഇളയ കുട്ടിയും ഒപ്പമുണ്ടായിരുന്നു. പുലർച്ചെ രണ്ടു മണിയോടെ ഒമ്പതിൽ പഠിക്കുന്ന പതിനാലുകാരിയെ അനീഷ് പീഡിപ്പിക്കുകയായിരുന്നു. ഇതു മൂത്ത കുട്ടി കാണുകയും അമ്മയോട് പറയുകയും ചെയ്തു. എന്നാൽ മാനക്കേടാകുമെന്ന് ഭയന്ന് അവർ ഇക്കാര്യം പുറത്തു പറഞ്ഞില്ല.
പിന്നീട് പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി അധ്യാപികയോട് പറയുകയായിരുന്നു. തുടർന്ന് കൗൺസിലിങ് നടത്തിയ ശേഷം ചൈൽഡ് ലൈനിൽ അധ്യാപകർ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നൽകിയ പരാതിയിൽ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. സംഭവം നടന്നതു തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ഇവിടേക്ക് മാറ്റി. ഇന്നു രാവിലെയാണ് മാതമംഗലത്ത് വച്ച് അനീഷിനെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.