കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാലാം വാര്‍ഡ് പൊളിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരു മരണം.

അപകടത്തിനു ശേഷം കാണാതായ, മകളുടെ ചികിത്സയ്ക്ക് എത്തിയ മാതാവ്, തലയോലപ്പറമ്പ് സ്വദേശി ബിന്ദു (52) ആണ് മരിച്ചത്. അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കാണാതായതായി ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞിരുന്നു. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയത് പതിനാലാം വാര്‍ഡിലെ ശുചിമുറിയില്‍ കുളിക്കാനായി ബിന്ദു പോയതായി ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞിരുന്നു. ഇവരുടെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്.
അപകടം നടന്ന് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. അതേ സമയം രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണവുമായി നാട്ടുകാരും ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരും രംഗത്ത് വന്നു. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് സ്ഥലത്തെത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എ ആരോപിച്ചു. സ്ഥലത്ത് പ്രതിഷേധം ശക്തമാണ്.
രക്ഷാ പ്രവർത്തനത്തിൽ വൻ വീഴ്ച - കോട്ടയം മെഡിക്കൽ കോളേജിൽ അപകടം നടന്നത് 11 മണിയോടെ, എന്നാല്‍ രക്ഷാ പ്രവർത്തനം ആരംഭിച്ചത് 1 മണിക്ക്, ബിന്ദുവിന്റെ മൃതദേഹം ലഭിച്ചത് 1.15 ന് ആണ് എന്നതും രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണം ശരിയാണ് എന്ന് തെളിയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.