ന്യൂഡൽഹി : സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് അറസ്റ്റ് ചെയ്തു. ജൂലൈ 14,15 തിയതികളിലായിരുന്നു സംഭവം. രാത്രി സമയത്ത് മത്സ്യബന്ധനം നടത്തിയവരെയാണ് ബംഗ്ലാദേശ് അറസ്റ്റ് ചെയ്തത്. ഇവരുടെ രണ്ട് മത്സ്യബന്ധ യാനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ, ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നയതന്ത്ര മാർഗത്തിലൂടെ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൊൻഗ്ലയ്ക്ക് സമീപത്ത് വച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ ഇവർ പിടിയിലായെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.