കണ്ണൂർ: ചൂട്ടാട് അഴിമുഖത്ത് ഫൈബർ ബോട്ട് അപകടത്തിൽപെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. അസം സ്വദേശി അലിയാണ് മരിച്ചത്. അഴിമുഖത്തെ മണൽത്തിട്ടയിൽ ഇടിച്ചാണ് ബോട്ട് മറിഞ്ഞതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ചൂട്ടാട് പാലക്കോട് അഴിമുഖത്ത് ഫൈബർ ബോട്ട് മുങ്ങി ഇത് മൂന്നാമത്തെ മരണമാണ് സംഭവിക്കുന്നത്. നേരത്തേയും ഫൈബർ ബോട്ട് അപകടത്തിൽപ്പെട്ട് മരണം സംഭവിച്ചിരുന്നു. അഴിമുഖത്ത് മണൽത്തിട്ട രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ ബോട്ട് തട്ടിയാണ് അപകടമുണ്ടാകുന്നത്.
മണൽത്തിട്ട നീക്കംചെയ്യാൻ നിരവധി തവണ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. എത്രയുംവേഗം പ്രശ്നപരിഹാരം വേണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.