കേക്കുമായി പള്ളി മേടകൾ കയറി ഇറങ്ങുന്ന ആർഎസ്എസ് മത ഭീകരർക്ക് ചുവപ്പ് പരവതാനി വിരിച്ചു സ്വീകരിക്കുന്നവർക്കുള്ള പാഠമാണ് ഛത്തീസ്‌ഗഡ്‌ എന്ന് DYFI സംസ്ഥാന സെക്രട്ടറി

കോട്ടയം;മത നിരപേക്ഷതയെ വെല്ലുവിളിച്ച് ഇന്ത്യയെ മത രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും കീരാത നിയമത്തിന്റെ ഇരകളായ മലയാളി കന്യാസ്ത്രികൾക്ക് ഐക്യദാർഢ്യം അർപ്പിച്ചും ഛത്തീസ്‌ഗഡ്‌ സർക്കാരും കേന്ദ്ര സർക്കാരും തുറന്നു വെക്കുന്ന മതവർഗീയ വാധത്തിനുമെതിരെ DYFI പാലാ മേഖലയുടെ നേതൃത്വത്തിൽ പ്രകടനവും പൊതു സമ്മേളനവും നടത്തി.

കൊട്ടാരമറ്റം ഏരിയ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം കുരിശുപള്ളി ജങ്ഷനിൽ സമാപിച്ചു,DYFI സംസ്ഥാന സെക്രട്ടറി വികെ സനോജ് ഉദ്ഘാടനം ചെയ്ത സമ്മേനത്തിൽ സിപിഐഎം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി DYFI ബ്ലോക്ക് സെക്രട്ടറി വിഷ്ണു എൻ ആർ,ബ്ലോക്ക് പ്രെസിഡന്റ്‌ ആതിര സാബു തുടങ്ങി മേഖല, ജില്ലാ നേതാക്കൾ പ്രസംഗിച്ചു,

ഇക്കാലമത്രയും സംഘപരിവാറിന് കുടപിടിച്ച ക്രിസ്ത്യൻ സംഘടന കാസയും ക്രിസ്തുമസ് ദിവസങ്ങളിൽ കേക്കുമായി പള്ളി മേടകൾ കയറി ഇറങ്ങുന്ന ആർഎസ്എസ് മത ഭീകരർക്ക് ചുവപ്പ് പരവതാനി വിരിച്ചു സ്വീകരിക്കുന്ന ക്രിസ്ത്യൻ മതമേലധ്യക്ഷൻ മാരും മലയാളി കന്യാസ്‌തികൾ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കുന്നില്ലെന്നും സനോജ് കുറ്റപ്പെടുത്തി,

മുഖ്യ മന്ത്രി പിണറായി വിജയൻ വിഷയത്തിൽ കാര്യക്ഷമായി ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ ജോസ്‌ കെ മാണി അടക്കമുള്ള നേതാക്കൾ മണിപ്പൂരിൽ എത്തിയിട്ടുണ്ടെന്നും സനോജ് കൂട്ടിച്ചേർത്തു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !