കൊയിലാണ്ടി: ഒന്‍പതുവയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും പതിനേഴായിരം രൂപ പിഴയും. പുതുപ്പാടി എലോക്കര കുന്നുമ്മല്‍വീട്ടില്‍ മുസ്തഫ(52)യെയാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി നൗഷാദലി കെ. പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും ശിക്ഷിച്ചത്. 2018-ലാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയെ പ്രതിയുടെവീട്ടിലേക്ക് മറ്റാരുമില്ലാത്തസമയത്ത് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. പിന്നീട് സ്കൂളില്‍ പോക്സോനിയമത്തെ സംബന്ധിച്ച് ക്ലാസ് കേട്ടതിനുശേഷം കുട്ടി രക്ഷിതാക്കളോട് കാര്യംപറയുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു.
പ്രതി സമാനസ്വഭാവമുള്ള രണ്ടുകേസില്‍ ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സമാനസ്വഭാവമുള്ള രണ്ടുകേസില്‍ വിചാരണനേരിടുന്നുമുണ്ട്. താമരശ്ശേരി പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് സബ് ഇന്‍സ്പെക്ടര്‍ വി.കെ. റസാഖാണ് അന്വേഷിച്ചത്. പ്രോസീക്യൂഷനുവേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.