ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനിയുടെ ഒരു ഭാഗം തകർന്ന് അനധികൃതമായി അവിടെ കൽക്കരി എടുക്കാൻ വന്നവരിൽ നാല് പേർ മരിച്ചു, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം..
ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ അനധികൃത ഖനനത്തിനിടെ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനിയുടെ ഒരു ഭാഗം തകർന്നുവീണ് നാല് പേർ മരിക്കുകയും ചിലർ കുടുങ്ങിക്കിടക്കുകയും ചെയ്തതായി പോലീസ് ശനിയാഴ്ച അറിയിച്ചു.
ജില്ലയിലെ കുജു ഔട്ട്‌പോസ്റ്റിലെ കർമ്മ പ്രദേശത്ത് പുലർച്ചെയാണ് സംഭവം."അപകടസ്ഥലത്ത് നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെടുത്തു..." രാംഗഡിലെ എസ്‌ഡിപിഒ പരമേശ്വർ പ്രസാദ് പറഞ്ഞു.രാവിലെ മുതൽ ഒരു ഭരണസംഘം ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്.
"ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ കമ്പനിക്ക് സ്വന്തമായി സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. അവരുടെ അശ്രദ്ധയോ കൃത്യവിലോപമോമാവാം ഈ അപകടത്തിനു കാരണം .എന്തായാലും
അപകട വിവരം ലഭിച്ചതിനെത്തുടർന്ന് ഞങ്ങൾ സിസിഎല്ലുമായി സഹകരണം നൽകി," അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശത്തെ സിസിഎൽ കർമ്മ പ്രോജക്ട് ഓഫീസിന് സമീപം ഒരു വിഭാഗം ഗ്രാമവാസികൾ പ്രകടനം നടത്തുന്നുണ്ടത്രേ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.